ദമ്മാം: മനുഷ്യനന്മയുടെ മൂല്യശോഷണത്തിൽ ചുറ്റും ഇരുൾ മൂടുന്ന കാലത്ത് സ്നേഹപ്രകാശമായി മാറാൻ കഴിയുന്ന ദർശനങ്ങളാണ് ശ്രീനാരായണ ഗുരുവിേൻറതെന്ന് ശ്രീനാരായണ ധർമസംഘം പ്രവാസി ഗ്രൂപ് (എസ്.എൻ.ഡി.എസ്) സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. ചുറ്റും ഉള്ളതിനോട് കലഹിക്കാതെ പരിവർത്തനത്തിെൻറയും തിരിച്ചറിവുകളുടേയും വിപ്ലവമൊരുക്കിയ വിമോചകനായിരുന്നു ഗുരു.
അറിവിെൻറ വെളിച്ചത്തിൽ ലോകത്തിെൻറ ഇരുട്ടുമാറ്റാൻ കഴിയുമെന്ന് അദ്ദേഹം പഠിപ്പിച്ചു. മനുഷ്യ ജാതിക്കപ്പുറത്ത് വിവേചനങ്ങൾ ൈദവഹിതമല്ലെന്ന് പറയുക മാത്രമല്ല സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം കാലെത്ത പഠിപ്പിക്കുകയും ചെയ്തു. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുക എന്ന ഗുരു ദർശനം വർത്തമാനകാലത്ത് ബാധിച്ചിരിക്കുന്ന രോഗങ്ങൾക്കുള്ള മറുമരുന്നാണ്. ഗുരുദർശനങ്ങൾ കൂടുതൽ ജനകീയമാവേണ്ടതുണ്ടെന്നും പുതിയ തലമുറയിലേക്ക് അത് പകരപ്പെടാൻ ശ്രമം നടത്തണമെന്നും സെമിനാറിൽ പെങ്കടുത്തവർ അഭിപ്രായപ്പെട്ടു. ഗുരുദർശനങ്ങൾ ചവിട്ടിക്കുഴച്ച മണ്ണിലാണ് ആധുനിക കേരളം രൂപപ്പെട്ടതെന്നും കൂട്ടിച്ചേർത്തു.
സൂമിലൂടെ നടന്ന സെമിനാർ എസ്.എൻ.ഡി.എസ് ദേശീയ പ്രസിഡൻറും സത്യമേവ ന്യൂസിെൻറ മാനേജിങ് ഡയറക്ടറുമായ ൈഷജ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.എസ് പ്രവാസി പ്രസിഡൻറും ഉന്നതാധികാര സമിതി ജനറൽ കൺവീനറുമായ അഡ്വ. എൽ.കെ. അജിത് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ 'ഇരുൾ മൂടുന്ന സ്നേഹ ദർശനങ്ങൾ' എന്ന വിഷയം അവതരിപ്പിച്ചു. അധ്യാപികയും എഴുത്തുകാരിയുമായ ഡോ. ബെറ്റി മോൾ മാത്യു, സാമൂഹിക പ്രവർത്തകൻ അഡ്വ. വിനോദ് സെൻ, നിലമ്പൂർ മുൻ നഗരസഭ ചെയർപേഴ്സൻ പത്മിനി വേണുഗോപാൽ എന്നിവർ ചർച്ചയിൽ പെങ്കടുത്തു. ൈബജു കുട്ടനാട് സ്വാഗതവും പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. ലിസി അരീപ്ര പ്രാർഥന ഗാനം ആലപിച്ചു. ഗൾഫ് രാജ്യങ്ങളിലും നാട്ടിലുമുള്ള അനവധി പേർ സെമിനാറിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.