ജിദ്ദ: കോവിഡ് ലോകമെമ്പാടും നിരവധി വെല്ലുവിളികൾ അടിച്ചേൽപിച്ച അസാധാരണമായ സാഹചര്യത്തിലാണ് ഇൗ വർഷത്തെ ജി20 നേതാക്കളുടെ ഉച്ചകോടിയെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഉച്ചകോടി ശനിയാഴ്ച തുടങ്ങാനിരിക്കെ സൗദി പ്രസ് ഏജൻസിയാണ് മന്ത്രിയുടെ പ്രസ്താവന പുറത്തുവിട്ടത്. വെല്ലുവിളികളെ ജി20 അധ്യക്ഷസ്ഥാനത്തുള്ള സൗദി അറേബ്യ നിശ്ചയദാർഢ്യത്തോടെയാണ് നേരിട്ടത്. അധ്യക്ഷ പദവി ഏറ്റെടുത്തശേഷം സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്ന് കിരീടാവകാശിയുടെ മേൽനോട്ടത്തിൽ രാജ്യം സമഗ്രമായ പദ്ധതികൾ തയാറാക്കിയിട്ടുണ്ട്.
ആളുകളെ ശാക്തീകരിക്കുക, ഭൂമിയെ സംരക്ഷിക്കുക, പുതിയ ചക്രവാളങ്ങൾ രൂപപ്പെടുത്തുക എന്നീ വിഷയങ്ങളിലൂന്നിയാണ് പദ്ധതി തയാറാക്കിയത്. ആളുകൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്കും സ്ത്രീകൾക്കും ജോലിയും അഭിവൃദ്ധിയുമുണ്ടാകാൻ ഉചിതമായ സാഹചര്യങ്ങൾ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യംവെച്ചു.
ലോകം അഭിവൃദ്ധിയും വികസനവും കൈവരിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ സംരക്ഷിക്കുന്നതിനും സമൃദ്ധിക്കും സ്ഥിരതക്കും അടിത്തറ പാകുന്നതിനും അന്താരാഷ്ട്ര പങ്കാളികളുമായി കൈകോർത്ത് പോകുന്നതിനുള്ള സൗദി അറേബ്യയുടെ ദൃഢനിശ്ചയം ഉച്ചകോടിയിൽ ഉയർത്തിപ്പിടിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.