ജിദ്ദ: കോവിഡ് വ്യാപനം തടയുന്നതിനുള്ള ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചാൽ കടുത്ത ശിക്ഷ. മുഖാവരം ധരിച്ചില്ലെങ്കിൽ പിഴ ആയിരം റിയാൽ. ആരോഗ്യവകുപ്പിെൻറ നിർദേശപ്രകാരമുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്ക് 10,000 റിയാലും പിഴ. അതേസമയം പരിമിതമായ എണ്ണം ആളുകൾ പെങ്കടുക്കുന്ന ഒത്തുചേരലുകൾക്ക് അനുമതി നൽകിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയന്ത്രണ വ്യവസ്ഥകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
പുതിയ നിബന്ധനകൾ
1. വീടുകളിലും വിശ്രമ കേന്ദ്രങ്ങളിലും ഫാമുകളിലും 50ൽ കൂടാത്ത ആളുകൾക്ക് സംഗമങ്ങൾ നടത്താം. കല്യാണം, പാർട്ടികൾ തുടങ്ങിയ സാമൂഹിക പരിപാടികൾ നടത്തുേമ്പാൾ അനുവദനീയമായ പരമാവധി ആളുടെ ആളുകളുടെ എണ്ണം 50 ആയിരിക്കും.
2. ആരോഗ്യ സുരക്ഷ മുൻകരുതലും രോഗ പ്രതിരോധ നടപടികളും (കോവിഡ് പ്രോേട്ടാകോളുകൾ) പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് 10,000 റിയാൽ പിഴ ചുമത്തും. മെഡിക്കൽ മാസ്കോ തുണികൊണ്ടുള്ള മാസ്കോ ധരിക്കാത്തവരെ (മൂക്കും വായും ശരിയായി മൂടുന്ന വിധമുള്ള മാസ്കാണ് ധരിക്കേണ്ടത്) സ്ഥാപനത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുക, കവാടങ്ങളിൽ സ്റ്റെറിലൈസറുകൾ, അണുനാശിനികൾ എന്നിവ ലഭ്യമാക്കാതിരിക്കുക, മാളുകളുടെയും കച്ചവടകേന്ദ്രങ്ങളുടെയും കവാടങ്ങളിൽ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീരോഷ്മാവ് പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്താതിരിക്കുക, തറയുൾപ്പെടെ സ്ഥാപനം ശുചിയാക്കാതിരിക്കുക, മാളുകളിലെ കുട്ടികളുടെ വിനോദ കേന്ദ്രങ്ങളും വസ്ത്രശാലകളിലെ ഡ്രസ്സിങ് റൂമുകളും അടച്ചുപൂട്ടാതിരിക്കുക തുടങ്ങിയവയെല്ലാം പ്രോേട്ടാകോൾ ലംഘനമായി കണക്കാക്കുകയും 10,000 റിയാൽ പിഴ ചുമത്തുകയും ചെയ്യും. നിയലലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും.
3. ആരോഗ്യ മുൻകരുതൽ മനപൂർവം ലംഘിക്കുന്ന വ്യക്തികൾക്ക് 1,000 റിയാൽ പിഴ ചുമത്തും. മെഡിക്കൽ മാസ്കോ തുണി കൊണ്ടുള്ള മാസ്േകാ ധരിക്കാതിരിക്കുക, മൂക്കും വായയും മറയാതിരിക്കുക, സമൂഹ അകലം പാലിക്കാതിരിക്കുക, പൊതു-സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുേമ്പാൾ ശരീരോഷ്മാവ് പരിശോധിക്കാൻ വിസമ്മതിക്കുക, ശരീരോഷ്മാവ് 38 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുേമ്പാൾ വേണ്ട നടപടികൾ പാലിക്കാതിരിക്കുക തുടങ്ങിയവ പ്രോേട്ടാകോൾ ലംഘനങ്ങളിൽപെടും. നിയലംഘനം നടത്തുന്നവർക്ക് 1,000 റിയാൽ പിഴയുണ്ടാകും. ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും. സമൂഹ അകലം പാലിക്കലും ഒത്തുചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതും കോവിഡ് വൈറസ് വ്യാപനം തടയുന്നതിനാണെന്നും എല്ലാവരും ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.