റിയാദ്: ജീവകാരുണ്യ സംഘടനയായ ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് ആറാമത് വാര്‍ഷിക ആഘോഷവും അവാര്‍ഡ് വിതരണ ചടങ്ങും സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18ലെ ഇസ്തറാഹയില്‍ നടന്ന വാര്‍ഷികാഘോഷ സാംസ്കാരിക സമ്മേളനം സാമൂഹിക പ്രവർത്തകൻ മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചെയര്മാന് ജയന് കൊടുങ്ങല്ലൂര്‍ അധ്യക്ഷതവഹിച്ചു. പ്രസിഡൻറ് അയൂബ് കരൂപടന്ന ആമുഖ പ്രഭാഷണം നടത്തി. എന്‍.ആര്.കെ ഫോറം ആക്ടിങ് ചെയര്മാന് സത്താര്‍ കായംകുളം, കമാല്‍ കോട്ടക്കല്‍, റാഫി പാങ്ങോട്, സാബു ഇല്യാസ്, മൈമൂന അബ്ബാസ്, ഡോ. അമിന സെറിന്‍, നൗഷാദ് സിറ്റിഫ്ലവര്‍, ജോണ്സണ് മാര്‍ക്കോസ്, നിസാര്‍ കൊല്ലം, തസ്നീം റിയാസ്, സിമി ജോണ്സണ് എന്നിവര്‍ സംസാരിച്ചു.
സമൂഹത്തിെൻറ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഏഴുപേരെ അവാര്‍ഡ് നല്കി ആദരിച്ചു. സത്താര്‍ കായംകുളം (പൊതുപ്രവര്‍ത്തനം), ഹരി പ്രിയ ശ്രീനിവാസന് (കല), ധന്യ ശരത് (നൃത്തം), റാഫി പാങ്ങോട്, മുജീബ് കായംകുളം, ഗഫൂര്‍ കൊയിലാണ്ടി (ജീവകാരുണ്യം), സുരേഷ് കുമാര്‍ (സംഗീതം) എന്നിവരെയാണ് ആദരിച്ചത്. ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ എക്സിക്യുട്ടിവ് അംഗങ്ങളെയും ചടങ്ങില്‍ പ്രശംസാ ഫലകം നല്കി ആദരിച്ചു.
വി.കെ.കെ. അബ്ബാസ്, മാത്യു ജോസഫ്, ജോണ്സണ് മാര്‍ക്കോസ്, സുരേഷ് ശങ്കര്‍, അമിന സെറിന്‍, റിഷി ലത്തീഫ്, സിമി ജോണ്സണ്, തസ്നീം റിയാസ്, നിസാര്‍ കൊല്ലം, മുജീബ് ചാവക്കാട്, നൗഫര്‍ കാസര്‍കോട്, ഹംസ കല്ലിങ്ങല്‍, റിയാസ് റഹ്മാൻ എന്നിവരെയാണ് ആദരിച്ചത്. സൗദിയിലെ വിവിധ മേഖലയിൽനിന്നുള്ള 22 പേരെ 2018 ലും 32 പേരെ 2019 ലും ചാരിറ്റി ഓഫ് പ്രവാസി മലയാളി ആദരിച്ചതായി സംഘാടകർ വാർത്തക്കുറിപ്പിൽ പറഞ്ഞു. സെക്രട്ടറി റഷീദ് കരീം സ്വാഗതവും റിഷി ലത്തീഫ് നന്ദിയും പറഞ്ഞു.
തുടർന്ന് അര്‍ധരാത്രി വരെ നീണ്ട കലാസന്ധ്യ അരങ്ങേറി. കൈരളി ഡാന്‍സ് അക്കാദമിയിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങള്‍, ആൻഡ്രിയ ടീം അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ്, തിരുവാതിര തുടങ്ങി നിരവധി കലാപ്രകടനങ്ങള്‍ തുടങ്ങിയ പരിപാടികൾ സദസ്യരെ ആകർഷിച്ചു. മുഹാദ് കരൂപ്പടന്ന, നാസർ വണ്ടൂർ, കബീർ കാടൻസ്, ജയലക്ഷൻ, ഹസൈനാർ തൃശൂർ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.