റിയാദ്: സൗദി അറേബ്യയിൽ നീതിന്യായ മന്ത്രാലയത്തിെൻറ ലൈസൻസുള്ള വനിത അഭിഭാഷകരുടെ എണ്ണം 61 ശതമാനം എന്ന തോതിൽ വർധിച്ചതായി മന്ത്രാലയത്തിലെ വനിത വിഭാഗം മേധാവി നൂറ അൽഗുനൈം പറഞ്ഞു. കഴിഞ്ഞ വർഷാവസാനത്തോടെ വനിത അഭിഭാഷകരുടെ എണ്ണം 1029 ആയി ഉയർന്നു. 2019 അവസാനത്തിൽ വനിത അഭിഭാഷകർ 618 ആയിരുന്നു.
കഴിഞ്ഞ വർഷം 411 വനിത അഭിഭാഷകർക്ക് ലൈസൻസ് അനുവദിച്ചു. നീതിന്യായ മന്ത്രാലയത്തിെൻറ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ വർഷം വനിത വിഭാഗം ആരംഭിച്ച് മന്ത്രാലയത്തിൽ വനിതകൾ ഔദ്യോഗിക ജീവനക്കാരായി പ്രവേശിച്ചു. നിലവിൽ നീതിന്യായ മന്ത്രാലയത്തിന് കീഴിൽ 1814 വനിത ജീവനക്കാരാണുള്ളത്.
മന്ത്രാലയത്തിന് കീഴിലെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ഇവർ കഴിഞ്ഞ വർഷം 30,500ലേറെ കക്ഷികൾക്ക് വേണ്ടി അഭിഭാഷക സേവനം നൽകി.
നിലവിൽ കോടതികളിലും നോട്ടറി പബ്ലിക് ഓഫിസുകളിലും വനിത അഭിഭാഷകർ സേവനമനുഷ്ഠിക്കുന്നുണ്ട്. ലൈസൻസുള്ള അഭിഭാഷകരെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ സേവനവും നീതിന്യായ മന്ത്രാലയത്തിെൻറ പോർട്ടൽ വഴി ലഭ്യമാണ്.
കക്ഷികളും അഭിഭാഷകരും തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കാൻ അഭിഭാഷകെൻറ പേരോ നഗരത്തിെൻറ പേരോ ഉപയോഗിച്ച് സെർച്ച് ചെയ്യാൻ സൈറ്റിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.