റിയാദ്: സൗദിയിലെ എല്ലാ പ്രദേശങ്ങളിലും സമഗ്ര കാർഷികസർവേ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആരംഭിച്ചു. സസ്യങ്ങളുടെയും മൃഗങ്ങളുടെയും കാർഷിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള അടിസ്ഥാനപരവും ഘടനാപരവുമായ വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടാണിത്. കാർഷിക പ്രവർത്തനങ്ങൾക്കായി പദ്ധതികൾ വികസിപ്പിക്കുന്നതിന് തീരുമാനമെടുക്കുന്നവർക്ക് ആശ്രയിക്കാൻ കഴിയുന്ന ഒരു ഡാറ്റാബേസ് ഒരുക്കുന്നതാണ്. രാജ്യത്തെ കാർഷിക പ്രവർത്തനങ്ങളുടെ വികസനത്തിന് സംഭാവന നൽകുന്ന ഗവേഷണ, ശാസ്ത്രീയ പഠന മേഖലകളിലെ ഉപയോഗത്തിനായി ഗവേഷകർ, പഠിക്കുന്നവർ, താൽപര്യമുള്ളവർ എന്നിവർക്ക് കാർഷിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആവശ്യമായ സ്ഥിതിവിവരക്കണക്കുകൾ നൽകുന്നതിനുമാണിത്.
ടെലിഫോൺ കാളുകൾ, സ്വയം സർവേകൾ, ഫീൽഡ് സന്ദർശനങ്ങൾ എന്നിവയിലൂടെയാണ് സമഗ്ര കാർഷിക സർവേ പ്രവർത്തനങ്ങൾ നടക്കുകയെന്ന് അതോറിറ്റി വിശദീകരിച്ചു. സമഗ്ര കാർഷിക സർവേയുടെ വിവരങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവരോട് അതോറിറ്റി ആവശ്യപ്പെട്ടു. പൗരനോ താമസക്കാരോ സ്ഥാപനമോ നൽകുന്ന വിവരങ്ങളും ഡാറ്റയും കർശനമായി രഹസ്യമായി സൂക്ഷിക്കുകയും സ്ഥിതിവിവരക്കണക്കുകൾക്കായി മാത്രം ഉപയോഗിക്കുകയും ചെയ്യണമെന്നും നിർദേശത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.