ആശ്രിതലെവി അടുത്ത മാസം മുതലെന്ന് ധനമന്ത്രി

റിയാദ്: രാജ്യത്തെ വിദേശികൾക്ക് നേരത്തെ പ്രഖ്യാപിച്ച നിർബന്ധിത അധിക ലെവി അടുത്തമാസം മുതൽ നടപ്പിലാക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജുദ് ആൻ സ്ഥിരീകരിച്ചതായി റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു. സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് വര്‍ഷത്തില്‍ 1200 റിയാല്‍ ലവി നൽകേണ്ടിവരുമെന്ന പ്രഖ്യാപനമാണ് നടപ്പാകാൻ പോകുന്നത്. ആശ്രിതർക്ക് ഒരാൾക്ക് 100 റിയാലാണ്  നൽകേണ്ടത്. 2018  മുതൽ ഇത് 200 റിയാലും 2019 മുതൽ 300 റിയാലും ആവും. 2020 ആകുേമ്പാഴേക്കും ഇത് ക്രമേണ 400 റിയാൽ വരെയെത്തും. 
2018  മുതൽ സ്വദേശികളേക്കാൾ കൂടുതൽ വിദേശികളുള്ള സ്ഥാപനങ്ങൾ ഒരോ വിദേശതൊഴിലാളിക്കും 400 റിയാലും സ്വദേശികളേക്കാൾ വിദേശികൾ കുറവുള്ള സ്ഥാപനങ്ങൾ ഒരോ വിദേശ തൊഴിലാളിക്ക് 300 റിയാലും വീതം വർഷത്തിൽ അധിക ഫീസ് നൽകണം. 
2020 ആകുേമ്പാഴേക്കും സ്വദേശികളേക്കാൾ കൂടുതൽ വിദേശികളുള്ള സ്ഥാപനങ്ങൾ ഒരോ വിദേശ തൊഴിലാളിക്കും 800 റിയാലും സ്വദേശികളേക്കാൾ വിദേശികൾ കുറവുള്ള സ്ഥാപനങ്ങൾ ഒരോ  വിദേശ തൊഴിലാളിക്കും 700 റിയാൽ വീതവും നൽകണമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്.  
2020 ഒടെ ബജറ്റിൽ വരവ് ചെലവുകൾ ബാലൻസ് ചെയ്യുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഗവൺമെൻറ്  നടത്തികൊണ്ടിരിക്കുന്നതെന്ന് ധനമന്ത്രി  പറഞ്ഞു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.