ഹൈജംപ് താരം മുഅതസ് ബർഷിം
ദോഹ: അമേരിക്കയിലെ യൂജിനിൽ ആരംഭിച്ച ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ ഹൈജംപ് ചാമ്പ്യൻ മുഅതസ് ബർഷിം ഫൈനലിൽ. വെള്ളിയാഴ്ച രാത്രി നടന്ന യോഗ്യത റൗണ്ടിൽ മിന്നുന്ന പ്രകടനത്തോടെയാണ് രണ്ടുതവണ ലോകചാമ്പ്യനായ ബർഷിം ഫൈനലിൽ കടന്നത്. 2.17 മീറ്റർ, 2.25, 2.28 മീറ്റർ എന്നിങ്ങനെയായിരുന്നു യോഗ്യത റൗണ്ടിൽ ബർഷിമിന്‍റെ പ്രകടനം.
ആദ്യ ശ്രമത്തിൽ തന്നെ യോഗ്യത മാർക്ക് മറികടന്ന ഖത്തറിന്‍റെ സൂപ്പർ താരം പ്രതീക്ഷകൾക്കൊത്ത പ്രകടനം കാഴ്ചവെച്ചു. പ്രമുഖ എതിരാളികളായ ദക്ഷിണ കൊറിയയുടെ സാങ്യുക് വൂ, കാനഡയുടെ ജാങോ ലോവെറ്റ്, യുക്രെയ്ന്‍റെ ആന്ദ്രെ പ്രോസ്റ്റെൻകോ എന്നിവരും ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.
അതേസമയം, ഒളിമ്പിക്സിൽ ബർഷിമിനൊപ്പം സ്വർണം പങ്കിട്ട ഇറ്റലിക്കാരൻ ജിയാൻ മാർകോ ടാമ്പേരി ഏറെ ആയാസപ്പെട്ടാണ് ഫൈനൽ റൗണ്ടിൽ ഇടംനേടിയത്. ഗ്രൂപ് 'ബി'യിലാണ് യോഗ്യത. തിങ്കളാഴ്ചയാണ് ഫൈനൽ മത്സരം. 2017, 2019 ലോക ചാമ്പ്യൻഷിപ്പുകളിൽ സ്വർണ ജേതാവാണ് ഖത്തറിന്‍റെ ഒളിമ്പിക്സ് ചാമ്പ്യനായ ബർഷിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.