ദോഹ: അബൂ ഹമൂർ മേഖലയിൽ സബാഹ് അൽ അഹമദ് ഇടനാഴിയിലെ 900 മീറ്റർ നീളമുള്ള പുതിയ പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്ത് പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ. അൽ ശിഹൈമിയ സ്ട്രീറ്റിനും ബൂ ഹാമൂർ സ്ട്രീറ്റിനും ഇടയിലെ ജങ്ഷൻ ഒഴിവാക്കിയുള്ള ഗതാഗതത്തിന് പുതിയ പാലം സഹായകമാകും. അബൂ ഹമൂർ പെേട്രാൾ സ്റ്റേഷന് മുൻവശത്ത് സ്ഥിതി ചെയ്യുന്ന പാലത്തിലൂടെയുള്ള ഗതാഗതം ജങ്ഷനിലൂടെയുള്ള ഗതാഗതത്തിനേക്കാൾ 90 ശതമാനം സമയം ലാഭിക്കാനും സഹായകമാകും.
ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അൽ തുമാമ, മിസൈമീർ, ഹോൾസെയിൽ മാർക്കറ്റ് സ്ട്രീറ്റ് എന്നിവിടങ്ങളിലേക്ക് ഗതാഗതം സുഗമമാക്കാൻ പാലം പ്രയോജനപ്പെടും. നിശ്ചയിച്ചതിനേക്കാൾ നാലുമാസം മുമ്പ് തന്നെ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത് അശ്ഗാലിെൻറ നേട്ടമാണ്. ഇരുവശത്തേക്കുമായി നാലുവരിപ്പാതയുള്ള പാലത്തിലൂടെ മണിക്കൂറിൽ 16000 വാഹനങ്ങൾക്ക് കടന്ന് പോകാനാകും. സൽവ റോഡിൽ നിന്നും ഹാലൂൽ ജങ്ഷനിൽ നിന്നും ഹമദ് രാജ്യാന്തര വിമാനത്താവളം, ഇൻഡസ്ട്രിയൽ ഏരിയ റോഡുകളിലേക്ക് ഇൻറർസെക്ഷനുകളൊഴിവാക്കിയുള്ള ഗതാഗതത്തിനും പാലം ഏറെ സഹായകമാകും. ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ മൂന്നു വർഷത്തിലധികമായുള്ള അന്യായ ഉപരോധം അശ്ഗാൽ പദ്ധതികളെ ബാധിച്ചിട്ടില്ലെന്നുള്ളതിന് തെളിവാണ് സമയബന്ധിതമായ പദ്ധതികളുടെ പൂർത്തീകരണമെന്ന് അശ്ഗാൽ െപ്രാജക്ട്സ് വിഭാഗം മേധാവി യൂസുഫ് അൽ ഇമാദി പറഞ്ഞു.
ദോഹയുടെ തെക്ക്- വടക്കിനെ ബന്ധിപ്പിക്കുന്ന നിർണായക പാതയാണ് സബാഹ് അൽ അഹ്മദ് ഇടനാഴി. അതേസമയം, പാലത്തിെൻറ അവശേഷിക്കുന്ന നിർമാണജോലികൾ പൂർത്തീകരിക്കുന്നതിെൻറ ഭാഗമായി അൽ ശിഹൈമിയ സ്ട്രീറ്റിനും ബൂ ഹാമൂറിനും ഇടയിലുള്ള ഇൻറർസെക്ഷൻ വഴിയുള്ള ഗതാഗതം അശ്ഗാൽ ഞായറാഴ്ച മുതൽ നിർത്തലാക്കും. രണ്ടുമാസത്തേക്കാണ് അടച്ചിടുന്നത്. യാത്രക്കാർ സമാന്തര മാർഗങ്ങൾ തെരഞ്ഞെടുക്കണമെന്ന് അശ്ഗാൽ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.