മസ്കത്ത്: ‘നാരീയം-2017’ ഗ്രാൻറ് ഷോ അൽഫലാജ് ഹോട്ടലിൽ നടന്നു. ഫേസ്ബുക്ക് കൂട്ടായ്മയായ മസ്കത്ത് മലയാളീസിെൻറ ഏഴാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയുടെ അരങ്ങിലും അണിയറയിലും സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെയുടെ പത്നി സുഷമ പാണ്ഡെ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സ്പെഷൽ ഒളിമ്പിക്സിൽ ഒമാന്‍ വേണ്ടി സ്വർണ മെഡൽ നേടിയ റയ ഹുമൈദ് അൽ ഹസാനി, ശഹ്താമുബാറക്ക് അൽ ഹസാനി, സ്പോർട്സ് കൗൺസിൽ പ്രതിനിധി, പ്രസിദ്ധ ഗായിക വൈക്കം വിജയലക്ഷ്മി, മസ്കത്തിലെ പ്രവാസിയായ, അർബുദത്തെ അതിജയിച്ച കഥക് കലാകാരി ജുംബാ ചക്രവർത്തി, യോഗ ട്രെയിനർ മധുമതി നന്ദകിഷോർ എന്നിവരെ ഉദ്ഘാടന ചടങ്ങിൽ സുഷമ പാണ്ഡെ ആദരിച്ചു.
ഒമാന്‍ കായിക മന്ത്രാലയത്തിലെ സ്പെഷ്യൽ ഒളിമ്പിക്സ് വിഭാഗത്തിെൻറ മേധാവി ഡാലിയ മുഹമ്മദ് അല്‍ ബസാമിയെ ഗ്ലോബല്‍ ഗ്രൂപ് നാരീയം വേദിയില്‍ ആദരിച്ചു. ഗിരിജ േബക്കർ, സിന്ധു സുരേഷ്, രേഖ പ്രേം, ചിത്ര രാകേഷ്, അനു മോനാസ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു.
വൈക്കം വിജയലക്ഷ്മിയുടെ ഗാനങ്ങളും ‘ഗായത്രി വീണ’യുടെ അവതരണവും മിമിക്രി അവതരണവും സദസ്സിന് നവ്യാനുഭവമായി. പ്രസീത ചാലക്കുടിയുടെ നാടൻപാട്ട് സദസ്സിനെ ഇളക്കി മറിച്ചു. പ്രീത കണ്ണെൻറ ഗാനങ്ങളും രൂപ രേവതിയുടെ വയലിൻ അവതരണവുമെല്ലാം സദസ്സ് കൈയടികളോടെയാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.