മസ്കത്ത്: ഇസ്രായേലുമായി പൂർണ നയതന്ത്ര ബന്ധത്തിൽ ഏർപ്പെടാനുള്ള ബഹ്റൈെൻറ തീരുമാനത്തെ സ്വാഗതം ചെയ്ത് ഒമാൻ. തങ്ങളുടെ പരമാധികാരത്തിെൻറ ഭാഗമായി ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിന് ത്രികക്ഷി കരാറില്‍ ഏര്‍പ്പെടാനുള്ള ബഹ്റൈൻ തീരുമാനം സ്വാഗതാർഹമാണെന്ന് ഒമാൻ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ചില അറബ് രാജ്യങ്ങൾ സ്വീകരിച്ച തന്ത്രപ്രധാന നടപടികൾ ഫലസ്തീൻ ഭൂപ്രദേശങ്ങളിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് സമാധാനാന്തരീക്ഷം സ്ഥാപിക്കാൻ വഴിയൊരുക്കുമെന്ന് ഒമാൻ പ്രതീക്ഷിക്കുന്നു. കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര്യ ഫലസ്തീൻ രാജ്യം സ്ഥാപിതമാകാൻ ഇൗ തീരുമാനങ്ങൾ സഹായകരമാകുമെന്നും പ്രതീക്ഷിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു.
ലോകത്താകമാനവും പശ്ചിമേഷ്യയിലും ശാശ്വത സമാധാനം വേണമെന്ന് ആഗ്രഹിക്കുന്നവരുടെയും അറബ് രാഷ്ട്രങ്ങളുടെയും പൊതു ആവശ്യമായ ദ്വിരാഷ്ട്ര പരിഹാരമെന്ന നിർദേശത്തെ ഇത് ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.