കുവൈത്ത് സിറ്റി: മാനസികാസ്വാസ്ഥ്യമുള്ള എത്രപേരെ നാടുകടത്തിയെന്ന് ആഭ്യന്തര മന്ത്രാലയത്തോട് ചോദിച്ച് ബദർ അൽ ഹുമൈദി എം.പി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിെല മാനസികാരോഗ്യ കേന്ദ്രത്തിൽ 37,000 വിദേശികൾ ചികിത്സ തേടിയെന്നും ഇവരെ രാജ്യത്തുവെച്ച് പൊറുപ്പിക്കുന്നത് സുരക്ഷ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ആഭ്യന്തരമന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. മനോരോഗാശുപത്രിയിൽ ചികിത്സതേടുന്ന പ്രവാസികളെ നാടുകടത്താൻ നിയമനിർമാണം നടത്തണമെന്നാണ് അദ്ദേഹത്തിെൻറ ആവശ്യം.
മാനസിക അസ്വാസ്ഥ്യമുള്ളവരുടെ എണ്ണം വർധിച്ചുവരുന്നത് ഗൗരവത്തിലെടുക്കണം. ഇവർ സ്വദേശികൾക്ക് ഭീഷണിയാണ്. മറ്റു രാജ്യങ്ങളിൽനിന്നുള്ള മാനസിക വെല്ലുവിളി നേരിടുന്നവരെ ചികിത്സിക്കേണ്ടത് കുവൈത്തിെൻറ ഉത്തരവാദിത്തമല്ലെന്നും അത് അതത് രാജ്യങ്ങൾ ചെയ്യേണ്ടതാണെന്നും ബദർ അൽ ഹുമൈദി കൂട്ടിച്ചേർത്തു. മാനസികാസ്വാസ്ഥ്യമുള്ളവരെ നാടുകടത്തണമെന്ന് ബദർ അൽ ഹുമൈദി എം.പി നേരത്തേയും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.