കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾ ആവർത്തിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് റിപ്പോർട്ട്. ൈഡ്രവിങ്ങിനിടെ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ൈഡ്രവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾ രണ്ടിൽ കൂടുതൽ ആവർത്തിച്ചാൽ നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്.
ആഭ്യന്തരമന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗം മേധാവി കേണൽ ആദിൽ അൽ ഹശ്ശാശിനെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യാത്രാനീക്കം തടസ്സപ്പെടുത്തി വാഹനമോടിക്കുക, റെഡ് സിഗ്നൽ ലംഘിക്കുക, അനുവദിച്ചതിനും കൂടുതൽ വേഗത്തിൽ വാഹനമോടിക്കുക, വാഹനം കറക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ രണ്ടിൽ കൂടുതൽ തവണ ആവർത്തിക്കുന്നതും നാടുകടത്തുന്നതിന് ഇടയാക്കും.
ഗുരുതര ഗതാഗത നിയമലംഘനങ്ങളുടെ ഗണത്തിൽപ്പെടുത്തിയാണ് ഇത്തരം ശക്തമായ നടപടികൾ സ്വീകരിക്കുന്നതെന്ന് ഹശ്ശാശ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.