കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരായ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പ്. കഴിഞ്ഞ അഞ്ചുദിവസങ്ങളിലാ ണ് എണ്ണം പെെട്ടന്ന് വർധിച്ചത്. മാർച്ച് 28 വരെ എട്ട് ഇന്ത്യക്കാർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചി രുന്നത്. മാർച്ച് 29ന് ഒമ്പത് പേർക്കും 30ന് എട്ടുപേർക്കും 31ന് പത്തുപേർക്കും ഏപ്രിൽ ഒന്നിന് 24 പേർക്കും ഏപ്ര ിൽ രണ്ടിന് 14 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇപ്പോൾ കുവൈത്തിലെ വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 73 ആണ്. 219 കേസുകൾ സ്ഥിരീകരിച്ച കുവൈത്തികൾ മാത്രമാണ് ഇതിന് മുന്നിലുള്ളത്.
ആദ്യം വൈറസ് സ്ഥിരീകരിച്ച സ്വദേശികൾ രോഗമുക്തി നേടിവരുന്നുണ്ട്. ഇതിനകം രോഗമുക്തി നേടിയ 81 പേരും സ്വദേശികളാണ്. സമീപദിവസങ്ങളിൽ പുതുതായി രോഗബാധിതരാവുന്ന സ്വദേശികളുടെ എണ്ണവും കുറവാണ്.
ക്യാമ്പുകളിൽ ഒരുമിച്ച് കഴിയുന്ന ഇന്ത്യക്കാരിലേക്ക് വൈറസ് എത്തിയതാണ് രോഗികളുടെ എണ്ണം പെെട്ടന്ന് കുതിച്ചുയരാൻ കാരണം. മഹ്ബൂല, ജലീബ്, ഫഹാഹീൽ, ഫർവാനിയ, സാൽമിയ എന്നിവിടങ്ങളിലെ അഞ്ച് കെട്ടിടങ്ങൾ സർക്കാർ നിരീക്ഷണത്തിലാണ്. ഇന്ത്യക്കാരാണ് ഇതിൽ ഭൂരിഭാഗം താമസക്കാരും. ഇവിടത്തെ തൊഴിലാളികൾ പുറത്തുപോയ റൂട്ട് മാപ്പും സമ്പർക്കം പുലർത്തിയ ആളുകളെയും കേന്ദ്രീകരിച്ച് ആരോഗ്യമന്ത്രാലയം അന്വേഷണം നടത്തിവരുന്നു. മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴുപേർക്ക് ഏതുവഴിയാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇന്ത്യക്കാർ തിങ്ങിത്താമസിക്കുന്ന മഹ്ബൂല, ജലീബ് എന്നിവിടങ്ങളിൽ നിയന്ത്രണം ഏറ്റെടുക്കാൻ സൈന്യം ഇറങ്ങിയതും കഴിഞ്ഞദിവസത്തെ ശ്രദ്ധേയ സംഭവമാണ്.
LATEST VIDEO
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.