ക്രൂസ് കപ്പലിൽനിന്ന് 60 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി

കുവൈത്ത് സിറ്റി: ക്രൂസ് കപ്പലിൽ എത്തിയ 90 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. സമുദ്രാതിർത്തിയിലേക്ക് പ്രവേശിച്ച ക്രൂസ് ബോട്ട് തടഞ്ഞ് കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കപ്പൽ ഉടമയടക്കം മൂന്ന് പേർ അറസ്റ്റിലായി.

ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്. ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, തുറമുഖ- അതിർത്തി സുരക്ഷാകാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ മൻസൂർ അൽ അവാദി, കോസ്റ്റ് ഗാർഡ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ മേജർ ജനറൽ തലാൽ അൽ മൗൺസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. മയക്കുമരുന്ന് കള്ളക്കടത്തുകാരെ പിടികൂടിയ സുരക്ഷാസംഘത്തെ ശൈഖ് തലാൽ അൽ ഖാലിദ് അഭിനന്ദിച്ചു.

Tags:    
News Summary - 60 kg of drugs seized from cruise ship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.