മനാമ: കോവിഡ് കേസുകളുടെ വർധനവിനെത്തുടർന്ന് ഫാർമസികളിലെ റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകളുടെ വിൽപനയിൽ റെക്കോഡ് വർധന. 2021 ഡിസംബറിനെ അപേക്ഷിച്ച് ഈ മാസം ആദ്യ 10 ദിവസങ്ങളിൽ വിൽപന ഇരട്ടിയിലേറെ വർധിച്ചതായി കടക്കാർ പറയുന്നു. ഡിസംബർ 19ന് രാജ്യത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനുശേഷം പുതിയ അണുബാധകൾ വർധിച്ചതായി ജി.ഡി.എൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് 89 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, അണുബാധകളുടെ എണ്ണം ജനുവരി ആദ്യം 1,224 ആയി ഉയർന്നു. ഗൾഫ് ഫാർമസി രാജ്യത്തുടനീളമുള്ള 12 ശാഖകളിൽ നിന്ന് 10 ദിവസങ്ങളിലായി ഏകദേശം 6,000 റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകളാണ് വിൽപന നടത്തിയത്. ചില്ലറ വിൽപനയായി പ്രതിദിനം ശരാശരി 30 കിറ്റുകളാണ് വിറ്റുപോകുന്നത്. ഇത് മുൻ മാസങ്ങളെ അപേക്ഷിച്ച് ശ്രദ്ധേയമായ വർധനവാണെന്ന് ഗൾഫ് ഫാർമസി പ്രതിനിധി പറഞ്ഞു. കോവിഡ് രോഗബാധ ഉയരുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പാണ് വിൽപന ഉയരാൻ കാരണമെന്ന് ഫാർമസി രംഗത്തുള്ളവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.