മനാമ: സംവിധായകൻ സിദ്ദീഖിന്റെ നിര്യാണത്തിൽ ലാൽ കെയേഴ്സ് ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.
ലാൽ കെയേഴ്സ്
മലയാള ചലച്ചിത്ര മേഖലക്ക് നികത്താനാവാത്തതാണ് സിദ്ദീഖിന്റെ വിയോഗംമൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്നും മലയാള ഭാഷക്കപ്പുറം മറ്റു ഭാഷകളിലും ചലച്ചിത്രരംഗത്തിന് വലിയ സംഭാവന നൽകാൻ സിദ്ദീഖിന് സാധിച്ചുവെന്നും, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ലാൽ കെയേഴ്സ് ബഹ്റൈൻ കോഓഡിനേറ്റർ ജഗത് കൃഷ്ണകുമാർ, പ്രസിഡന്റ് എഫ്.എം. ഫൈസൽ, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ അറിയിച്ചു.
വടകര സഹൃദയവേദി
സംവിധായകൻ സിദ്ദീഖിന്റെ നിര്യാണത്തിൽ വടകര സഹൃദയവേദി ദുഃഖം രേഖപ്പെടുത്തി. മലയാള സിനിമാശാഖയിൽ ഹാസ്യാത്മകമായ നിരവധി സിനിമകൾ സംവിധാനം ചെയ്യുക വഴി സിനിമാ പ്രേമികളുടെ ഹൃദയങ്ങളിൽ സിദ്ദീഖിന് സ്ഥിരപ്രതിഷ്ഠ നേടാൻ കഴിഞ്ഞെന്ന് പ്രസിഡന്റ് ആർ. പവിത്രൻ അനുശോചനയോഗത്തിൽ പറഞ്ഞു.
സെക്രട്ടറി ശശിധരൻ, രാമത്ത് ഹരിദാസ്, രഞ്ജിത്ത് തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി. വനിത വിഭാഗം അംഗങ്ങളും മറ്റു എക്സിക്യൂട്ടിവ് അംഗങ്ങളും സന്നിഹിതരായിരുന്നു.
വോയ്സ് ഓഫ് ആലപ്പി
സംവിധായകൻ സിദ്ദീഖിന്റെ വിയോഗം മലയാള ചലച്ചിത്രലോകത്തിന് വലിയ നഷ്ടമാണെന്ന് വോയ്സ് ഓഫ് ആലപ്പി അനുശോചനക്കുറിപ്പിൽ പറഞ്ഞു. കേരളത്തിലെ സിനിമാമേഖലക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായിരുന്നു അദ്ദേഹം. തിരക്കഥാകൃത്ത്, നടന്, നിര്‍മാതാവ് എന്നീ നിലകളിലും സിനിമാലോകത്ത് അവസാനംവരെ നിറഞ്ഞുനിന്നു. വിയോഗത്തിൽ വോയ്സ് ഓഫ് ആലപ്പിയും കലാവിഭാഗമായ അരങ്ങ് ആലപ്പിയും ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.