തായ് വനിതകളെ ഉപയോഗിച്ച് മയക്കുമരുന്ന് വില്‍പന നടത്തിയ ആള്‍ പിടിയില്‍

മനാമ: ഏഷ്യക്കാരായ സ്ത്രീകളെ ഉപയോഗിച്ച് ബഹ്റൈനില്‍ മയക്കുമരുന്ന് വ്യാപാരം നടത്തിയ ആള്‍ പൊലീസ് പിടിയിലായി. ഇതില്‍ ഉള്‍പ്പെട്ട ഒരു വനിത തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. പിടിയിലായ 44 വയസുള്ള ബഹ്റൈനിക്കും രണ്ട് തായ്ലന്‍റ് വനിതകള്‍ക്കുമെതിരെ മയക്കുമരുന്ന് കൈവശം വച്ചതിനും വില്‍പന നടത്തിയതിനും കേസെടുത്തിട്ടുണ്ട്. ഈ കുറ്റങ്ങള്‍ ഇവര്‍ കഴിഞ്ഞ ദിവസം റിമാന്‍റ് ജഡ്ജി മുമ്പാകെ നിഷേധിച്ചു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് മാസങ്ങളായി ഇതില്‍ അന്വേഷണം തുടരുകയായിരുന്നെന്നും പ്രതി മുങ്ങി നടന്നതിനാലാണ് അറസ്റ്റ് വൈകിയതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊലീസ് വിരിച്ച വലയില്‍ ഇവര്‍ പെടുകയായിരുന്നു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ഉപഭോക്താവെന്ന നിലയില്‍ സമീപിച്ചപ്പോള്‍ തായ് വനിത മീഥാംഫെറ്റമിന്‍ (ഷാബു) വില്‍ക്കാന്‍ ശ്രമിച്ചു. ഇവര്‍ പിടിയിലായതിനെ തുടര്‍ന്ന് പ്രധാന പ്രതിയെ പിടികൂടാന്‍ വഴിതെളിഞ്ഞു. പല വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രൊസിക്യൂട്ടര്‍മാരോട് പറഞ്ഞു. സ്വന്തം നിലക്ക് ഇയാള്‍ വില്‍പന നടത്തിയിരുന്നില്ല. അറസ്റ്റ് ഒഴിവാക്കാനായിരുന്നു ഇത്. ഇതിനിടയിലാണ്, ഇയാള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വനിത 50 ദിനാറിന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനോട് ഷാബു നല്‍കാം എന്ന് പറയുന്നത്. 
അറസ്റ്റിലായ ഈ വനിതയാണ് പ്രധാനപ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. മനാമയിലെ ഒരു ബാറില്‍ വെച്ച് വനിത പ്രധാന പ്രതിയെ കാണുകയും മയക്കുമരുന്ന് ഇടപാടില്‍ ലഭിച്ച പണം കൈമാറുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 
എന്നാല്‍, തന്‍െറ കയ്യില്‍ നിന്ന് പിടികൂടിയ പണം, കോള്‍ഡ് സ്റ്റോറില്‍ നിന്നുള്ള വരുമാനമാണെന്നും താന്‍ മയക്കുമരുന്ന് വ്യാപാരത്തിന്‍െറ ഭാഗമല്ളെന്നുമാണ് ഇയാള്‍ പ്രൊസിക്യൂട്ടര്‍മാരോട് പറഞ്ഞത്. താന്‍ കോള്‍ഡ് സ്റ്റോര്‍ വ്യാപാരിയാണെന്ന് ഇയാള്‍ ആവര്‍ത്തിച്ച് പറഞ്ഞു. തായ്ലന്‍റ് സ്വദേശിനി തന്‍െറ സുഹൃത്താണ്. അവരുമൊത്ത് ബാറിലിരിക്കുമ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 13ന് മൂന്ന് പ്രതികളെയും വീണ്ടും റിമാന്‍റ് ജഡ്ജിന് മുന്നില്‍ ഹാജരാക്കും. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.