ന്യൂഡൽഹി: യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ വോട്ടുകൾ ഇക്കുറി ഭിന്നിക്കില്ലെന്ന് രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരി. യു.പിയിൽ സദ്ഭരണവും മികച്ച നേതാക്കളെയും വികസനവും കാണാതിരുന്ന ജനത ഇക്കുറി ബി.ജെ.പിക്കെതിരെ സമാജ്വാദി സഖ്യത്തിന് വോട്ട് ചെയ്യുമെന്ന് ജയന്ത് പറഞ്ഞു. എസ്.പി-ആർ.എൽ.ഡി സഖ്യവുമായി ബി.ജെ.പി ഇക്കുറി നേരിട്ടാണ് മത്സരിക്കുന്നത്.
വലിയ പ്രതീക്ഷയോടെ കഴിഞ്ഞ തവണ വോട്ടുചെയ്തവർ ഇക്കുറി തങ്ങളുടെ സഖ്യത്തിന് വോട്ട് ചെയ്യും. യാഥാർഥ്യം തിരിച്ചറിഞ്ഞവരാണ് ബി.ജെ.പി വിട്ട് എസ്.പി സഖ്യത്തിന്റെ ഭാഗമാകുന്നത്. പല കാര്യങ്ങൾ പറഞ്ഞ് യു.പി ജനതയെ ധ്രുവീകരിക്കാനാണ് ബി.ജെ.പി ഇക്കാലം ശ്രമിച്ചത്. കലാപം ഒരിക്കലും ഒരു ജനതയെ സഹായിക്കില്ല. വെറുപ്പ് വിഷമാണെന്ന് ഈ ജനത തിരിച്ചറിഞ്ഞുകഴിഞ്ഞു. അവർ അതിൽനിന്ന് അകന്നുനിൽക്കും. തെരഞ്ഞെടുപ്പ് കാലത്ത് പതിവായി ബി.ജെ.പി പ്രയോഗിക്കുന്ന ക്ഷേത്ര തർക്കങ്ങളും മുസ്ലിം വിരുദ്ധതയുമൊന്നും ഇനി ചെലവാകില്ല –ജയന്ത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.