വിശപ്പ് സാഹിത്യകാരനാക്കിയ എ.കെ. പുതുശ്ശേരി അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എ.കെ. പുതുശ്ശേരി(90) അന്തരിച്ചു. നോവൽ, നാടകം ഉൾപ്പെടെ വിവിധ സാഹിത്യശാഖകളിലായി 94 പുസ്തകങ്ങൾ ഇദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മൂന്നാംക്ലാസിൽ പഠിക്ക​വെ വിശപ്പ് സഹിക്കാതെ സ്കൂളിൽ നിന്ന് ഭക്ഷണം മോഷ്ടിച്ച സംഭവത്തിന്റെ പേരിൽ ചോറു കള്ളൻ എന്ന് ബോർഡ് എഴുതി അധ്യാപകൻ കഴുത്തിൽ തൂക്കി സ്കൂൾമുഴുവൻ നടത്തിച്ച ഒരു സംഭവം പുതുശ്ശേരിയെ മനസിനെ എക്കാലവും നോവിപ്പിക്കുന്ന ഓർമയായിരുന്നു. ആ സംഭവമാണ് പുതുശ്ശേരിയെ എഴുത്തുകാരനാക്കി മാറ്റിയത്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വിശപ്പ് എന്ന പേരിൽ ആ സംഭവം പ്രമേയമാക്കി ആദ്യ കഥയെഴുതി. ആ എഴുത്ത് 90ാം വയസിലും തുടർന്നു. 100ാമത്തെ പുസ്തകമെന്ന സ്വപ്നം ബാക്കിയാക്കിയാണ് മടക്കം. വൈക്കം മുഹമ്മദ് ബഷീർ ആയിരുന്നു ഇഷ്ടപ്പെട്ട എഴുത്തുകാരൻ.

ഫിലോമിനയാണ് ഭാര്യ. മക്കൾ: ​ഡോ. ജോളി, റോയി, ബൈജു, നവീൻ. മൃതദേഹം തിങ്കളാഴ്‌ച രാവിലെ 10 മുതൽ ഉച്ച് 12 മണിവരെ എറണാകുളം ടൗൺഹാളിലും വി.പി. ആന്റണി റോഡിലെ സ്വവസതിയിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം: തിങ്കളാഴ്ച വൈകീട്ട് ചിറ്റൂർ റോഡിലെ സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിയിൽ.

Tags:    
News Summary - A K Puthussery passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:03 GMT
access_time 2025-12-07 10:02 GMT