തൃശൂർ: അരങ്ങ് മലയാള നാടക ദേശീയ സംഘടനയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചെറിന്നിയൂർ ജയപ്രസാദ് (നാടക സാഹിത്യം), കെ.കെ. വാസുദേവ് (നാടക രചയിതാവ്), ബിമൽ മുരളി (സംവിധായകൻ), മുരളി മേനോൻ, സുന്ദരം കുറുപ്പശേരി, അജയൻ ഉണ്ണി പറമ്പിൽ (നടന്മാർ), കുടശനാട് കനകം, അമ്മിണി ചന്ദ്രാലയം, ലൗലി ബാബു (നടിമാർ), ഷാജി ഇല്ലത്ത് (ഗാനരചയിതാവ്), സി. രാധകൃഷ്ണൻ ആലപ്പുഴ (കലാ - സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകൻ), ജി.പി. ജയൻ (പ്രവാസി മേഖല നാടക പ്രവർത്തകൻ), രാജലക്ഷ്മി (പ്രവാസ മേഖല കലാപ്രവർത്തക), ദേവാനന്ദ് പനമ്പുക്കാട് (മികച്ച സംഘാടകൻ), സുരേഷ് ഇറവ് (അമേച്വർ നാടക പ്രവർത്തകൻ), വിനോദ് ചിരന്തന (രംഗസജ്ജീകരണം), ഇക്ബാൽ എടവിലങ്ങ് (ദീപാലാങ്കാരം), കൊടുമൺ ഗോപാലകൃഷ്ണൻ (ഷേക്സ്പിയർ നാടക രംഗാവിഷ്കാരം), സജീവൻ വൈക്കം (ഒറ്റയാൾ നാടകം), കെ.ജി. ചന്ദ്രൻ (തെരുവുനാടക പ്രവർത്തകൻ) എന്നിവർക്കാണ് അവാർഡ് സമ്മാനിക്കുകയെന്ന് ഭാരാവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
10,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ജനുവരി ഒമ്പതിന് സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. വാർത്തസമ്മേളത്തിൽ ഭാരവാഹികളായ വൈക്കം ബിനു, മുരളി അടാട്ട്, പങ്കജാക്ഷൻ ഉദയംപേരൂർ, ദേവാനന്ദ്, ശശി ഇടശ്ശേരി എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.