1. എ.ടി.എം മെഷീന് തീവെച്ചയാൾ പുറത്തുപോകുന്ന സി.സി.ടി.വി ദൃശ്യം, 2. തച്ചമ്പാറ എസ്.ബി.ഐയുടെ എ.ടി.എം മെഷീന് തീവെച്ച നിലയിൽ

തച്ചമ്പാറയിൽ എ.ടി.എം മെഷീന് തീവെച്ചു

തച്ചമ്പാറ: എസ്.ബി.ഐയുടെ എ.ടി.എം മെഷീന് തീവെച്ചു. തച്ചമ്പാറ ടൗണിലെ എസ്.ബി.ഐ ബാങ്കിന് സമീപത്തെ എ.ടി.എം കൗണ്ടറിലാണ് വെള്ളിയാഴ്ച പുലർച്ച നാലോടെ എ.ടി.എം മെഷീൻ കത്തിക്കാൻ ശ്രമം നടന്നത്. എ.ടി.എം കൗണ്ടറിലെത്തിയ യുവാവെന്ന് തോന്നിക്കുന്നയാള്‍ വേസ്റ്റ് ബിന്നില്‍നിന്ന് പേപ്പര്‍ എടുത്ത് കൈവശമുള്ള സിഗററ്റ് ലാമ്പ് ഉപയോഗിച്ച് കത്തിക്കുകയും കത്തിയ കടലാസ് മെഷീനിലിടുന്നതായും സി.സി.ടി.വി കാമറ ദൃശ്യങ്ങളിലുണ്ട്. 10 മിനിറ്റിനകം എ.ടി.എം മെഷീെൻറ കീപാഡ് കത്തിനശിച്ചു. പാഡിെൻറ പ്ലാസ്റ്റിക് കവർ കത്തിയാണ് കീപാഡ് നശിച്ചത്. പണം മോഷ്ടിക്കാനുള്ള ശ്രമമൊന്നും നടന്നിട്ടില്ലെന്ന് ബ്രാഞ്ച് മാനേജര്‍ ടി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തീയിട്ട ശേഷം ഇയാൾ ഇറങ്ങിപ്പോകുന്നതായും ദൃശ്യങ്ങളിലുണ്ട്.

മദ്യലഹരിയിലോ മാനസിക അസ്വസ്ഥതയോ ഉള്ള വ്യക്തിയാവാം തീവെപ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. എ.ടി.എം കൗണ്ടർ വിദഗ്ധ പരിശോധനക്കായി അടച്ചിട്ടു. മെഷീന് അകത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചാലേ വ്യക്തമാവൂ. വിരലടയാളമുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. ബ്രാഞ്ച് മാനേജറുടെ പരാതി പ്രകാരം കല്ലടിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags:    
News Summary - Set fire to the ATM machine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.