പട്ടിമറ്റം: വിൽപനക്ക് കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ.ഗജപതി സ്വദേശി ജയന്ത ഭീരോയാണ് (30) കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്.
ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. എറണാകുളത്താണ് താമസിക്കുന്നത്.
ഒഡിഷയിൽനിന്ന് കഞ്ചാവ് എത്തിച്ച് ഇടനിലക്കാർക്ക് ഹോൾ സെയിലായിട്ടാണ് കച്ചവടം. ഒരു കിലോക്ക് ഇരുപതിനായിരത്തോളം രൂപക്കാണ് വിൽപന.ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്.ഐ എ.ബി. സതീഷ്, എ.എസ്.ഐമാരായ കെ.എ. സതീഷ്, സജി ജോസഫ് എസ്.സി.പി.ഒമാരായ ടി.എ. അഫ്സൽ, വിവേക്, അലിക്കുഞ്ഞ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.