തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് ഇൗ മാസം 13ന് നടക്കുന്ന നീറ്റ്-യു.ജി പരീക്ഷ എഴുതാൻ സംസ്ഥാനത്ത് 1,15,959 പേർ. കഴിഞ്ഞവർഷം 1,17,714 ആയിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞവർഷം 218 കേന്ദ്രങ്ങളിൽ നടന്ന പരീക്ഷ ഇത്തവണ 322 കേന്ദ്രങ്ങളിലായാണ് നടത്തുന്നത്. ഒരു ക്ലാസ് മുറിയിൽ 24 വിദ്യാർഥികൾ പരീക്ഷയെഴുതിയത് ഇത്തവണ 12 ആയി കുറച്ചു. രാജ്യത്താകെ 3843 കേന്ദ്രങ്ങളിലായി 15.97 ലക്ഷം പേരാണ് നീറ്റിന് രജിസ്റ്റർ ചെയ്തത്. ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരീക്ഷ. 180 ചോദ്യങ്ങളാണ് മൂന്ന് മണിക്കൂർ പരീക്ഷയിൽ. പരീക്ഷ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാൻ 11 മണി മുതലുള്ള സമയക്രമം അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തി നൽകിയിട്ടുണ്ട്.
കോവിഡ് മുൻകരുതൽ
പരീക്ഷാർഥികൾ മാസ്കും ഗ്ലൗസും ധരിക്കണം. ധരിക്കാത്തവർക്ക് പരീക്ഷകേന്ദ്രത്തിൽനിന്ന് നൽകണം. പരീക്ഷ കേന്ദ്ര കവാടത്തിലും ഹാളിലും സാനിറ്റൈസർ നിർബന്ധം. കോവിഡ് രോഗിയല്ലെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന നൽകണം. രോഗ ലക്ഷണമുള്ളവർക്ക് പ്രത്യേക മുറിയിലായിരിക്കും പരീക്ഷ. വിദ്യാർഥികളുടെ വിരലടയാളം പതിപ്പിക്കില്ല. ഹാജർ രേഖെപ്പടുത്താൻ ഒപ്പിടുേമ്പാൾ ഗ്ലൗസ് ഉൗരേണ്ടതില്ല. മുഴുവൻ പരീക്ഷ കേന്ദ്രങ്ങളും അണുമുക്തമാക്കിയിരിക്കണം.
പരീക്ഷ കേന്ദ്രത്തിനകത്തും പുറത്തും സാമൂഹിക അകലം പാലിക്കണം. ദേഹം സ്പർശിച്ച് പരിശോധന ഉണ്ടാകില്ല. നീളമുള്ള പിടി ഉപയോഗിച്ച് അകലം പാലിച്ചായിരിക്കും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന. 15 വീതം പേരുള്ള ബാച്ചുകളായാണ് താപനില പരിശോധന, ദേഹ പരിശോധന എന്നിവക്കായി രജിസ്ട്രേഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക.
വസ്ത്രധാരണം
നീറ്റ് എഴുതുന്നവർക്ക് ഡ്രസ് കോഡുണ്ട്. ആൺകുട്ടികൾക്ക് ഇളം നിറം അരക്കൈ ഷർട്ട്, ടീ ഷർട്ട് എന്നിവ ധരിക്കാം. കൂടുതൽ പോക്കറ്റുകൾ, വലിയ ബട്ടൺ, സിപ്, എംബ്രോയിഡറി പാടില്ല. കുർത്ത/പൈജാമ അനുവദനീയമല്ല. സാധാരണ പാൻറായിരിക്കണം ധരിക്കേണ്ടത്. സാധാരണ വള്ളിച്ചെരിപ്പ് (സ്ലിപ്പർ/സാൻഡൽസ്) ധരിക്കാം. സുതാര്യമായ കണ്ണടയും ഉപയോഗിക്കാം. ഷൂസ്, ജീൻസ്, ട്രാക്ക് സ്യൂട്ട്, മെറ്റൽ ബാൻഡ് തുടങ്ങിയവ പാടില്ല.
പെൺകുട്ടികൾക്ക് സൽവാർ, സാധാരണ പാൻറ്, ഉയരം ഇല്ലാത്ത ചെരിപ്പ്, വള്ളിച്ചെരിപ്പ് ധരിക്കാം. ശിരോവസ്ത്രം ഉൾപ്പെടെ ആചാരപരമായ വസ്ത്രം ധരിക്കുന്നവർ പ്രത്യേക പരിശോധനക്ക് വിധേയമാകണം. ഇവർ റിപ്പോർട്ടിങ് സമയം അവസാനിക്കുന്നതിന് ഒരു മണിക്കൂർ മുെമ്പങ്കിലും കേന്ദ്രത്തിൽ എത്തണം. ഇളംനിറം ഹാഫ് കൈ ഷർട്ട്, പോക്കറ്റുകൾ ഇല്ലാത്ത കുർത്ത, സുതാര്യമായ കണ്ണട എന്നിവയും പെൺകുട്ടികൾക്ക് അനുവദനീയമാണ്.
ഹെയർപിൻ, ഹെയർ ബാൻഡ്, ആഭരണങ്ങൾ, കാൽപാദം മറയുന്ന ഷൂസ്-പാദരക്ഷ, എംബ്രോയിഡറി വസ്ത്രങ്ങൾ, ലെഗിങ്സ്, ജെഗിങ്സ്, ട്രാക്ക് സ്യൂട്ട് എന്നിവ പാടില്ല.
ഹാളിൽ അനുവദനീയം
മാസ്ക്, ഹാൻഡ് ഗ്ലൗസ്, സുതാര്യമായ വാട്ടർ ബോട്ടിൽ, സ്വന്തമായി ഉപയോഗിക്കാൻ 50 എം.എൽ അളവിൽ ഹാൻഡ് സാനിറ്റൈസർ, നീറ്റ് അഡ്മിറ്റ് കാർഡ്, തിരിച്ചറിയൽ രേഖ, അപേക്ഷക്കൊപ്പം സമർപ്പിച്ച ഫോേട്ടായുടെ പാസ്പോർട്ട് സൈസ് പകർപ്പുകൾ, കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന.
അനുവദനീയമല്ലാത്തവ
മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർ ഫോൺ, കാൽക്കുലേറ്റർ, പെൻ ഡ്രൈവ്, പെൻ, സ്കെയിൽ, റബർ, ലോഗരിതം ടേബിൾ, ജ്യോമട്രി -പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പഴ്സ്, വാലറ്റ്, ഹാൻഡ് ബാഗ്, ഹെൽത്ത് ബാൻഡ്, സ്റ്റേഷനി സാധനങ്ങൾ, ഭക്ഷണം, ബെൽറ്റ്, തൊപ്പി, ആഭരണങ്ങൾ (മോതിരം, കമ്മൽ, മൂക്കുത്തി, വള, മാല, വാച്ച്, കൈച്ചെയിൻ), കൈകളിൽ അണിയുന്ന മെറ്റൽ ബാൻഡ് തുടങ്ങിയവ. ലഘുഭക്ഷണം പരീക്ഷ കേന്ദ്രപരിസരത്ത് അനുവദനീയമാണെങ്കിലും ഹാളിൽ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.