കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഏകജാലക ഒാൺെലെൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയത് 16,000 വിദ്യാർഥികൾ. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടായിരം അപേക്ഷകരാണ് കുറഞ്ഞത്. ബി.എഡിന് അപേക്ഷകരുടെ എണ്ണം കൂടിയതാണ് പി.ജി പ്രവേശന അപേക്ഷ കുറയാൻ കാരണെമന്നാണ് അധികൃതരുെട കണക്കുകൂട്ടൽ. ബി.എഡിന് 4000 സീറ്റുകളിലേക്ക് 8000 അപേക്ഷകളായിരുന്നു വന്നത്.
പി.ജിക്ക് 6500 സീറ്റുകളാണുള്ളത്. ഇൗ മാസം നാലിനാണ് ട്രയൽ അലോട്ട്മെൻറ്. 23ന് ക്ലാസുകൾ തുടങ്ങും. ജൂലൈ 31നായിരുന്നു ഒാൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി. പലവട്ടം മാറ്റിവെച്ച ശേഷമാണ് പി.ജി പ്രവേശന നടപടികൾ തുടങ്ങിയത്. ബിരുദ പഠനം പൂർത്തിയാക്കിയവർക്ക് ഗ്രേഡ് കാർഡ് ലഭിക്കാത്തതിനാലടക്കം പ്രവേശനനടപടികൾ നീളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.