എണ്ണവിലക്കൊപ്പം ഓഹരി വിപണിയും താഴേക്ക്

മുംബൈ: കോാവിഡ് 19 നെ തുടർന്ന് ആഗോള തലത്തിൽ ക്രൂഡ് ഓയിൽ സംഭരണ വില പൂജ്യത്തിലും താഴെയായതോടെ ആഭ്യന്തര ഓഹരി വിപണികളിലും ഇടിവ്. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1200 പോയൻറിലധികം താഴ്ന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 30 0ൽ അധികം പോയിൻറും ഇടിഞ്ഞു.

ചൊവ്വാഴ്ച 1.15ന് സെൻസെക്സ് 1211.68 പോയിൻറാണ് താഴ്ന്ന് 30,436.32ലായിരുന്നു വ്യാപാരം. നിഫ്റ്റി 338.50 പോയൻറ് താഴ്ന്ന് 8,923.35 ലും ആയിരുന്നു വ്യാപാരം.

ഓയിൽ, ഗ്യാസ്, ഫിനാൻസ്, ബാങ്കിങ് തുടങ്ങിയവ കനത്ത വിൽപ്പന സമ്മർദ്ദമാണ് വിപണിയിൽ നേരിടുന്നത്. ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില പൂജ്യത്തിനും താഴെ എത്തിയതിനെ തുടർന്നാണ് എണ്ണ കമ്പനികളുടെ ഓഹരികളിൽ കനത്ത ഇടിവ് രേഖപ്പെടുത്തുന്നതെന്നാണ് വിലയിരുത്തൽ.

ബാങ്കിങ് മേഖലയിൽ ഇൻഡസ്ഇൻഡ് ബാങ്കിൻെറ ഓഹരികളാണ് താഴെപ്പോയത്. 13 ശതമാനത്തോളമാണ് ഇൻഡസ്ഇൻഡ് ബാങ്കിൻെറ ഓഹരികൾ നേരിട്ട ഇടിവ്. നിഫ്റ്റിയിൽ ഫാർമ കമ്പനികളുടെ ഓഹരികളൊഴികെ മറ്റെല്ലാ ഓഹരികളും നഷ്ടത്തിലാണ്.

Tags:    
News Summary - Sensex at day's low -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT