മുംബൈ: പുതുവർഷത്തിൽ വമ്പൻ ഒാഹരി വിൽപ്പനക്കൊരുങ്ങി ദേശീയ സ്റ്റോക് എക്സേഞ്ച്. ഇൗ െഎ.പി.ഒയിൽ 10,000 കോടി രൂപ മൂല്യമുള്ള ഒാഹരികളാണ് എൻ.എസ്.ഇ വിറ്റഴിക്കുന്നത്. ഇതിനുള്ള അനുമതിക്കായി വ്യാഴാഴ്ച എൻ.എസ്.ഇ സെബിയെ സമീപിച്ചു. ഇന്ത്യയിലെ െഎ.പി.ഒകളിൽ മൂന്നാമത്തെ വലിയ െഎ.പി.ഒ ആണ് ഇപ്പോൾ ദേശീയ സ്റ്റോക് എക്േസഞ്ച് നടത്തുന്നത്. സാധാരണ ജനങ്ങളിൽ നിന്ന് ഒാഹരി വിറ്റ് പണം സമാഹരിക്കുന്നതിനാണ് െഎ.പി.ഒ എന്ന് പറയുന്നത്.
2010ൽ കോൾ ഇന്ത്യ ഇത്തരം ഒാഹരി വിൽപ്പനയിലൂടെ 1--5,000 കോടി സമാഹരിച്ചിരുന്നു. അതിന് ശേഷമുള്ള ഏറ്റവും വലിയ ഒാഹരി വിൽപ്പനയാണ് ഇപ്പോൾ നടക്കുന്നത്. ബി.എസ്.ഇയും 1,500 കോാടി രൂപയുടെ ഒാഹരികൾ വിറ്റഴിക്കാനുള്ള ശ്രമത്തിലാണെന്നും വാർത്തകളുണ്ട്. സെപ്തംബറിൽ ഇത് സംബംന്ധിച്ച അനുമതിക്കായി ബോംബൈ സ്റ്റോക് എക്േസഞ്ച് സെബിയെ സമീപിക്കുമെന്നാണ് അറിയുന്നത്.
ചിത്രരാമകൃഷ്ണെൻറ രാജിയുടെ പശ്ചാത്തലത്തിൽ ഒാഹരി വിൽപ്പന പ്രതിസന്ധിയിലാണെന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളനുസരിച്ച് പുതുവർഷത്തിൽ തന്നെ എൻ.എസ്.ഇ ഒാഹരി വിൽപ്പന നടത്തുമെന്നാണ് അറിയുന്നത്. വിപണിയിൽ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഒാഹരി വിൽപ്പനയാണ് എൻ.എസ്.ഇയുടേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.