മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും കുതിപ്പ്. മുംബൈ സൂചിക സെന്‍സെക്സ് 564.60 പോയന്‍റ് നേട്ടത്തില്‍ 26,785.55ലും എന്‍.എസ്.ഇ നിഫ്റ്റി 168.40 പോയന്‍റ് നേട്ടത്തില്‍ 8119.30ത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ വര്‍ഷം ജനുവരി 15നു ശേഷമുള്ള നിഫ്റ്റിയുടെയും സെന്‍സെക്സിന്‍െറയും ഉയര്‍ന്ന ഏകദിന നേട്ടമാണിത്. യു.എസില്‍ തൊഴിലവസരങ്ങള്‍ സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെ കേന്ദ്ര ബാങ്ക് ഉടന്‍ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ തയാറായേക്കില്ളെന്ന വിലയിരുത്തലാണ് വിപണിയുടെ കുതിപ്പിന് കാരണം. ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തിയതും വിപണിക്ക് ഗുണം ചെയ്തു. അവസാന നാല് ഇടപാട് ദിനങ്ങളിലായി 1168.71 പോയന്‍റാണ് സെന്‍സെക്സിന്‍െറ നേട്ടം. സെന്‍സെക്സില്‍ 30ല്‍ 26 ഓഹരികളും നേട്ടത്തിലായിരുന്നു. മാരുതി സുസുക്കി, ഡോ. റെഡ്ഡീസ്, ലൂപിന്‍, എച്ച്.യു.എല്‍ എന്നിവ മാത്രമാണ് നഷ്ടത്തിലായത്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, ഹിന്‍ഡാല്‍കോ എന്നിവയായിരുന്നു നേട്ടത്തില്‍ മുന്നില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.