മുംബൈ: എസ്.ബി.ഐ സ്മോള്‍ ആന്‍ഡ് മിഡ് ക്യാപ് ഫണ്ടില്‍ പുതുതായി വരിക്കാരെ ചേര്‍ക്കേണ്ടെന്നും പുതിയ എസ്.ഐ.പികള്‍ ആരംഭിക്കേണ്ടെന്നും എസ.ബി.ഐ അസറ്റ് മാനേജ്മെന്‍റ് കമ്പനി തീരുമാനിച്ചു. എന്നാല്‍ നിലവിലുള്ള ഇടപാടുകാരില്‍നിന്ന് പണം സ്വീകരിച്ച് ഫണ്ട് മുന്നോട്ടുകൊണ്ടുപോകും. ഈ ഫണ്ടിന്‍െറ സെബിയില്‍ ഫയല്‍ ചെയ്ത ഓഫര്‍ ഡോക്യുമെന്‍റില്‍ ഫണ്ടിന്‍െറ ശേഷി പരിധിയായി പറഞ്ഞിരുന്നത് 750 കോടി രൂപയാണ്. ഈ ലക്ഷ്യത്തിലേക്ക് എത്തിയതുകൊണ്ടാണ് പുതിയ വരിക്കാരെ ചേര്‍ക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് എം.ഡി ആന്‍ഡ് സി.ഇ.ഒ ദിനേഷ് കുമാര്‍ ഖാര പറഞ്ഞു. ഇതിനു പുറമേ മിഡ് ആന്‍ഡ് സ്മാള്‍ ക്യാപ് വിപണി പരിമിതമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഭാഗത്തിലെ ഓഹരികളില്‍ ഉയര്‍ന്ന മൂല്യമാണെന്നതിനാല്‍ വലിയ തോതില്‍ ഈ വിഭാഗത്തില്‍ പണം നിക്ഷേപിക്കാന്‍ നിക്ഷേപികരെ ഉപദേശിക്കാന്‍ പറ്റാത്ത അവസ്ഥായാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.