വാഷിങ്ടൺ: ഡോണൾഡ്ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്ത ഓഹരി വിപണികൾക്കും തിരിച്ചടിയാവുന്നു. യു.എസ് സ്റ്റോക്ക് ഫ്യൂച്ചറും ഏഷ്യൻ ഓഹരി വിപണികളും ഇടിഞ്ഞു. എസ് ആൻഡ് പി 500, ഡൗജോൺസ്എന്നിവയുടേയെല്ലാം സ്റ്റോക്ക് ഫ്യൂച്ചറുകളിൽ 2 ശതമാനത്തിൻെറ ഇടിവ് രേഖപ്പെടുത്തി. എണ്ണ വിലയും മൂന്ന് ശതമാനം കുറഞ്ഞു.
ലോകസമ്പദ്വ്യവസ്ഥയെ നയിക്കുന്ന അമേരിക്കയുടെ രാഷ്ട്രതലവന് രോഗബാധ സ്ഥിരീകരിച്ചത് നിക്ഷേപകരിൽ അനിശ്ചിതത്വമുണ്ടാക്കിയെന്നും ഇതാണ് വിപണികളെ സ്വാധീനിക്കുന്നതെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. ഇതിന് പുറമേ നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം അമേരിക്കയുടെ വാണിജ്യ നയങ്ങളിൽ കാതലായ മാറ്റങ്ങളുണ്ടാവുമോയെന്നതും വിപണിയെ ആശങ്കപ്പെടുത്തുണ്ട്.
ഏഷ്യൻ വിപണികളിൽ ഷാങ്ഹായ്, ഹോങ്ങ്കോങ് സൂചികകൾക്ക് അവധിയായിരുന്നു. ജപ്പാനിലെ നിക്കി ആദ്യം നേട്ടമുണ്ടാക്കിയെങ്കിലും പിന്നീട്അത്നിലനിർത്താനായില്ല. ജപ്പാനീസ്സർക്കാർ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുമെന്ന വാർത്ത വിപണിക്ക് കരുത്തായെങ്കിലും ട്രംപിന് കോവിഡുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്വന്നത് തിരിച്ചടിയായി. ആസ്ട്രേലിയ, സിംഗപ്പൂർ, തായ് ലാൻഡ്, ഇന്തോനേഷ്യ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്.
യു.എസിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കണക്കുകൾ സമ്മിശ്ര പ്രതികരണമുണ്ടാക്കുന്നവയാണ്. ഇതുപ്രകാരം തൊഴിലില്ലാത്ത ആളുകളുടെ എണ്ണം മുൻ മാസങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ ആഗസ്റ്റിൽ കുറഞ്ഞിട്ടുണ്ട്. ജനങ്ങൾ വിപണിയിൽ പണമിറക്കുന്നതും വർധിച്ചിട്ടുണ്ട്. എന്നാൽ, ആളുകളുടെ വ്യക്തിഗത വരുമാനത്തിൽ വർധനയുണ്ടാവാത്തത് സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.