നിക്ഷേപകരുടെ ഉറക്കം കെടുത്തി ഓഹരി സൂചികകൾ

കൊച്ചി: ഓഹരി സൂചിക കൂടുതൽ സമ്മർദ്ദത്തിലേയ്‌ക്ക്‌ നീങ്ങിയത്‌ നിക്ഷേപകരുടെ ഉറക്കം കെടുത്തി. വിദേശ ഓപ്പറേറ്റർമാർബാധ്യതകൾ പണമാക്കി മാറ്റാൻ മത്സരിച്ചത്‌ മൂലം തുടർച്ചയായ മൂന്നാം വാരത്തിലും സുചികയ്‌ക്ക്‌ കരുത്ത്‌ നഷ്‌ടപ്പെട്ടു. രാജ്യത്ത്‌ കോവിഡ്‌വ്യാപനം രൂക്ഷമായതും മരണസംഖ്യ ഉയരുന്നതും സാമ്പത്തിക മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കും. പിന്നിട്ടവാരം ബോംബെ സെൻസെക്‌സ്‌ 953 പോയിൻറ്റും നിഫ്‌റ്റി 276 പോയിൻറ്റും നഷ്ടത്തിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.

അമേരിക്കൻ ഓഹരി വിപണിയിലെ തളർച്ച ഇന്ത്യൻ മാർക്കറ്റിലും സ്വാധീനം ചെലുത്തി. പിന്നിട്ട വാരം എല്ലാ ദിവസങ്ങളിലും വിദേശ ധനകാര്യസ്ഥാപനങ്ങൾ ഓഹരി വിപണിയിൽ വിൽപ്പനക്കാരുടെ മേഖലങ്കി അണിഞ്ഞത്‌ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കി. മുൻ നിരഓഹരികൾ വിറ്റുമാറാൻ അവർ കാണിച്ച തിടുക്കം വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തെതകിടം മറിച്ചു.

ഫോറെക്‌സ്‌ മാർക്കറ്റിൽ ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യം 74.35 ൽ നിന്ന്‌ വാരമധ്യം 75.56 ലേയ്‌ക്ക്‌ ഇടിഞ്ഞു. വിനിമയ വിപണിയിലെ ചലനങ്ങൾ വിലയിരുത്തിയാൽ രൂപയുടെ മൂല്യം 76 ലേയ്‌ക്ക്‌ ഇടിയുന്ന ദിനങ്ങൾ അകലെയല്ല. നിലവിൽ കഴിഞ്ഞ വർഷം ഏപ്രലിന്‌ ശേഷമുള്ളഏറ്റവും ദുർബലമായ അവസ്ഥയിലാണ്‌ രൂപ. ഈ വർഷം ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യം 2.6 ശതമാനം ഇടിഞ്ഞു. രൂപയുടെ മൂല്യതകർച്ച കണക്കിലെടുത്താൽ റിസർവ്‌ ബാങ്ക്‌ഈവാരം വിപണി ഇടപെടലുകൾക്ക്‌ നീക്കംനടത്താൻ ഇടയുണ്ട്‌.

തൊഴിൽ മേഖല സ്‌തംഭിക്കുന്നതിനാൽ മൂല്യശോഷണത്തിനുള്ള സാധ്യതകൾ പിടിച്ചു നിർത്താൻ കരുതൽ ശേഖരത്തിൽ നിന്ന്‌ ഡോളർ വിൽപ്പനയ്‌ക്ക്‌ ഇടയുണ്ട്‌. വായ്‌പാ അവലോക യോഗത്തിൽ പലിശയിൽ മാറ്റത്തിന്‌ തയ്യാറാവാത്ത സാഹചര്യത്തിൽ ആർ.ബി.ഐ ഉണർന്ന്‌പ്രവർത്തിക്കുമെന്ന നിഗമനത്തിലാണ്‌ സാമ്പത്തിക രംഗം.

ബോംബെ സെൻസെക്‌സ്‌ പിന്നിട്ടവാരം മുന്നേറാൻ ശ്രമിച്ചെങ്കിലും നിക്ഷേപകരുടെ പിൻതുണ കുറഞ്ഞതോടെ ഊഹക്കച്ചവകാർ വിൽപ്പനയ്‌ക്ക്‌മത്സരിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ എല്ലാ ദിവസങ്ങളിലും വാങ്ങലുകാരായിരുന്നങ്കിലും വിദേശ ഫണ്ടുകൾ സൃഷ്‌ടിച്ച വിൽപ്പന തരംഗത്തിന്‌ മുന്നിൽപ്രമുഖ സൂചികകൾ ആടി ഉലഞ്ഞു.

മ്യൂച്വൽ ഫണ്ടുകൾ 6225 കേടി രൂപയുടെ ഓഹരികൾ ഇടപാടുകൾ നടന്ന നാല്‌ ദിവസങ്ങളിൽ വാരികൂട്ടിയത്‌. നീണ്ട ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ ഇത്രയേറെ പണം അവർ നിക്ഷേപിക്കുന്നത്‌. വിദേശ ഓപ്പറേറ്റർമാർ 2716 കോടി രൂപയുടെ ഓഹരികൾ പിന്നിട്ടവാരം വിറ്റു.സെൻസെക്‌സ്‌ 48,832 പോയിൻറ്റിൽ നിന്ന്‌ തളർച്ചയോടെയാണ്‌ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ചത്‌. വിൽപ്പന സമ്മർദ്ദം മൂലം 47,204 ലേയ്‌ക്ക്‌ ഒരു വേള ഇടിഞ്ഞങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച 47,228 ലെ സപ്പോർട്ടിൽ പരീക്ഷണം നടത്തിയത്‌ തകർച്ചയിൽ നിന്നുള്ള തിരിച്ചു വരവിന്‌ വേഗത പകർന്നു.

എന്നാൽ ആദ്യ താങ്ങായി കഴിഞ്ഞവാരം വ്യക്തമാക്കിയ 47,987 ന്‌ മുകളിൽ വാരാന്ത്യം ഇടം കണ്ടത്താനാവാഞ്ഞത്‌ ദുർബലാവസ്ഥ തുടരുമെന്ന സൂചനയാണ്‌ സാങ്കേതിക വശങ്ങൾ നൽക്കുന്നത്‌. മാർക്കറ്റ്‌ ക്ലോസിങിൽ സെൻസെക്‌സ്‌ 47,878 പോയിൻറ്റിലാണ്‌. ഈവാരം47,228 ലെ സപ്പോർട്ട്‌ നിലനിർത്തി 48,502ലേയ്‌ക്ക്‌ ഉയരാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ സൂചിക 46,579 പോയിൻറ്റ്‌ ലക്ഷ്യമാക്കി നീങ്ങാം.

നിഫ്‌റ്റി 14,617 ൽ നിന്ന്‌ ഓപ്പണിങ്‌ വേളയിൽ തന്നെ തളർന്നു, ഒരു വേള സൂചിക 14,151 ലേയ്‌ക്ക്‌ സാങ്കേതിക പരീക്ഷണങ്ങൾ നടത്തിയ ശേഷം ക്ലോസിങിൽ 14,341 പോയിൻറ്റിലാണ്‌. ഈവാരം നിഫ്‌റ്റി സൂചിക 13,964‐14,527 റേഞ്ചിൽനീങ്ങാം.

Tags:    
News Summary - Stockmarket Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT