കരടിവലയത്തിൽ ഓഹരി വിപണി

കൊച്ചി: ഓഹരി വിപണി നിയന്ത്രണം ബുൾ ഇടപാടുകാരിൽ നിന്നും കരടി വലയത്തിലേയ്‌ക്ക്‌ തിരിഞ്ഞു. നിഫ്‌റ്റിക്ക്‌ ഏറെ നിർണായകമായ 16,500 ന്‌ മുകളിൽ പിടിച്ചു നിൽക്കാനാവാതെതുടർച്ചയായി മൂന്ന്‌ ദിവസം അടിപതറിയത്‌ സ്ഥിതി കൂടുതൽ ഗുരുതമാക്കാമെന്ന അവസ്ഥയിലേയ്‌ക്കാണ്‌ വിപണിയുടെ സാങ്കേതിക വശങ്ങൾ വിരൽ ചൂണ്ടുന്നത്‌. ഈ വാരം 16,000 ലെ താങ്ങ്‌ നിലനിർത്താനായില്ലെങ്കിൽ വൻ ദുരന്തത്തിലേയ്‌ക്ക്‌ സൂചിക തിരിയാം. അതേ സമയം യുക്രെനിലെ താൽകാലിക വെടിനിർത്തിൽ പുൾ ബാക്ക്‌ റാലിക്ക്‌ വഴിതെളിക്കാം.

തുടർച്ചയായ നാലാം വാരത്തിലും ആടി ഉലഞ്ഞതിനൊപ്പം നിഫ്‌റ്റിക്ക്‌ നിത്യേനെ കരുത്ത്‌ നഷ്‌ടപ്പെട്ടത്‌ പ്രദേശിക നിഷേപകരെ ചെറിയ അളവിൽ പുതിയ ബാധ്യതകളിൽ നിന്നും പിൻതിരിപ്പിച്ചു. അതേ സമയം ഫണ്ടുകൾ പൊസിഷനുകളിൽ അടിക്കടി മാറ്റം വരുത്താനും പുതിയ ഷോട്ട്‌ പൊസിഷനുകൾ സൃഷ്‌ടിക്കാനും മത്സരിച്ചു.

പ്രമുഖ ഇൻഡക്‌സുകൾ രണ്ടര ശതമാനം ഇടിഞ്ഞു. ബോംബെ സൂചിക 1525 പോയിൻറ്റും നിഫ്‌റ്റി 413 പോയിൻറ്റും പ്രതിവാര നഷ്‌ടത്തിലാണ്‌. ക്രൂഡ്‌ ഓയിൽ വിപണിയിലെ കുതിച്ചു ചാട്ടം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വൻ പ്രത്യാഘാതം സൃഷ്‌ടിക്കുമെന്നതിനാൽ മുന്നിലുള്ള ആറ്‌ മാസകാലയളവിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാവും. നായണപ്പെരുപ്പം പിടിച്ചു നിർത്താനുള്ള തിരക്കിട്ട നീക്കത്തിലാണ്‌ ആർ ബി.ഐ.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ഉയരുന്നതോടെ സമസത്‌ മേഖലയിലും വളർച്ച മുരടിക്കുമെന്നത്‌ ഓഹരി വിപണിയെ കാര്യമായി തന്നെ ബാധിക്കും. നിക്ഷേപം ചുരുങ്ങിയാൽ പിന്നിട്ട ഒരു വർഷമായി വിപണിക്ക്‌ ശക്തമായ പിൻതുണ നൽകുന്ന ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളുടെ മനോഭാവത്തിൽ മാറ്റം സംഭവിക്കാം. വിദേശ ഓപ്പറേറ്റർമാർ നാല്‌ മാസത്തിനിടയിൽ ഒരു ലക്ഷംകോടി രൂപയ്‌ക്ക്‌ മുകളിലുള്ള ബാധ്യതകൾ വിറ്റഴിച്ചു. വരും ദിനങ്ങളിലും അവർ ഇത്‌ ആവർത്തിക്കാൻ ഇടയുണ്ട്‌. പോയവാരം വിദേശ ഫണ്ടുകൾ 22,550 കോടി രൂപയുടെ ഓഹരികൾവിറ്റു.

വിനിമയ വിപണിയിൽ രൂപയുടെ മൂല്യ തകർച്ച തുടരുന്നു. 75.08 ൽ ഇടപാടുകൾക്ക്‌ തുടക്കം കുറിച്ച രൂപ വാരാന്ത്യം 76.49 ലേയ്‌ക്ക്‌ ദുർബലമായി.മുൻ നിര ഓഹരികൾ വിറ്റുമാറാൻ വിദേശ ധനകാര്യസ്ഥാപനങ്ങൾ നടത്തിയ തിരക്കിട്ട നീക്കങ്ങൾക്കിടയിൽ ബോംബെ സെൻസെക്‌സ്‌ 55,858 പോയിന്റിൽ നിന്ന്‌ ഒരു വേള 56,200 റേഞ്ചിലേയ്‌ക്ക്‌ മികവ്‌ കാണിച്ചെങ്കിലും അധികനേരം കരുത്ത്‌ നിലനിർത്താനാവാതെ വാരാവസാനം 53,887 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം ക്ലോസിങിൽ 54,333 പോയിൻറ്റിലാണ്‌. ഈ വാരം

55,700 റേഞ്ചിൽ പ്രതിരോധമുണ്ട്‌, വിപണി തിരുത്തലിന്‌ നീക്കം നടന്നാൽ 53,400‐52,500 റേഞ്ചിൽ സപ്പോർട്ട്‌ പ്രതീക്ഷിക്കാം. നിഫ്‌റ്റി 16,658 പോയിന്റിൽ നിന്നുള്ള വിൽപ്പന തരംഗത്തിൽ 16,133 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം വാരാന്ത്യം 16,245 പോയിൻറ്റിലാണ്‌. മുൻ നിര ഓഹരികളായ ഹീറോ മോട്ടോകോർപ്പ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഡോ. റെഡ്ഡീസ്, എച്ച്‌.ഡി.എഫ്‌.സി, ബജാജ് ഓട്ടോ, എച്ച്‌.യു.എൽ, ബജാജ് ഫിനാൻസ്, ഗ്രാസിം ഇൻഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് ബാങ്ക്,

എയർടെൽ തുടങ്ങിയവ അഞ്ച്‌ ശതമാനം പ്രതിവാര നഷ്‌ടത്തിലാണ്‌. അതേ സമയം ആർ.ഐ.എൽ, ബി പി സി എൽ, ഒ. എൻ.ജി.സി, വിപ്രോ, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ തുടങ്ങിയവയുടെ നിരക്ക്‌ ഉയർന്നു.ആഗോളവിപണിയിൽ ക്രൂഡ്‌ ഓയിൽ വില വീണ്ടും കുതിച്ചു കയറി. ബാരലിന്‌ 98 ഡോളറിൽ നിന്ന്‌ 117 ഡോളറായി. ഒൻപത്‌ വർഷത്തിനിടയിൽ എണ്ണ വിപണിയിൽ രേഖപ്പെടുത്തുന്ന ഏറ്റവുംഉയർന്ന നിരക്കാണിത്‌.

സ്വർണ വിലയിൽ വീണ്ടും മുന്നേറ്റം. ട്രോയ്‌ ഔൺസിന്‌ 1888 ഡോളറിൽ നിന്നും 1974 ഡോളർ വരെ കയറിയ മഞ്ഞലോഹം വാരാന്ത്യം 1972 ഡോളറിലാണ്‌.

Tags:    
News Summary - Indian stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT