ന്യൂഡൽഹി: സാമ്പത്തിക വളർച്ചാ നിരക്ക് മറികടക്കാൻ സ്വീകരിച്ച നടപടികളെല്ലാം കോവിഡ് മഹാമാരിയോടെ പരാജയപ്പെട്ടതായി കേന്ദ്ര സർക്കാറിെൻറ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ. സമ്പദ്വ്യവസ്ഥ ഉടൻ തിരിച്ചുവന്നില്ലെങ്കിൽ രാജ്യം സാമ്പത്തിക മാന്ദ്യത്തിെൻറ പിടിയിലമരും. ജനങ്ങൾക്ക് നേരിട്ട് പണം കൈമാറുന്നത് സമ്പദ്വ്യവസ്ഥക്ക് ഉദ്ദേശിച്ച ഫലം ചെയ്യില്ല.
സർക്കാർ ചെറുകിട- ഇടത്തരം മേഖലയെ പിന്തുണക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. 2019-20 സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിലെ വളർച്ച 3.1 ശതമാനമായി കുറയാൻ കാരണം കോവിഡാണ്. മാർച്ച് 25നാണ് കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചതെങ്കിലും ഫെബ്രുവരിയിൽ തന്നെ ഉപഭോഗവും ഉൽപാദനവും കുറഞ്ഞുതുടങ്ങിയിരുന്നതായും വാർത്താചാനലുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സമ്പദ്വ്യവസ്ഥയുടെ ഉത്തേജനം ലക്ഷ്യമിട്ട് കോർപറേറ്റ് നികുതിയും പലിശയും കുറച്ചതൊന്നും ഫലം കണ്ടില്ല. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഉടൻ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഈ വർഷത്തിെൻറ രണ്ടാം പാതിയിലെങ്കിലും തിരിച്ചുവരവുണ്ടായില്ലെങ്കിൽ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വർഷത്തിേല തിരിച്ചുവരവ് പ്രതീക്ഷിക്കാൻ സാധിക്കൂ. മറ്റ് രാജ്യങ്ങളേക്കാൾ വിഭിന്നമാണ് ഇന്ത്യ. വായ്പകൾ തിരിച്ചടക്കാനുള്ള ശേഷിയുണ്ട്. റേറ്റിങ്ങിൽ തിരിച്ചുവരും. ഇന്ത്യയെ കൂടാതെ 30 രാജ്യങ്ങളുടെ റേറ്റിങ്ങും ഏജൻസികൾ കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാന്ദ്യത്തിന് കാരണമായ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് വിലയിരുത്തൽ നടത്തിയതായും ബാങ്കിങ് മേഖലയിലെ മോശം വായ്പകളിൽ നിന്നാണ് ആരംഭിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.