കൽക്കരിക്കുള്ള ഇറക്കുമതി ചുങ്കം കുറക്കണമെന്ന് സ്റ്റീൽ മന്ത്രാലയം

ന്യൂഡൽഹി: വരാനിരിക്കുന്ന കേന്ദ്രബജറ്റിൽ സംസ്കരിച്ച കൽക്കരിയുടെ ഇറക്കുമതിത്തീരുവ കുറക്കണമെന്ന ആവശ്യവുമായി സ്റ്റീൽ മന്ത്രാലയം. നിലവിലുള്ള 2.5 ശതമാനത്തിൽ നിന്ന് പൂജ്യം ശതമാനമായി ഇറക്കുമതിത്തീരുവ കുറക്കണമെന്നാണ് മന്ത്രാലയത്തിെൻറ ആവശ്യം. ഇതുസംബന്ധിച്ച് ധനകാര്യമന്ത്രാലയത്തിന് കത്തെഴുതിയതായി സ്റ്റീൽ സെക്രട്ടറി അരുണ ശർമ്മ പറഞ്ഞു. 

രാജ്യത്ത് നിലവിൽ ലഭ്യമാവുന്ന കൽക്കരിയിൽ ചാരത്തിെൻറ അംശം കൂടുതലാണ്. ഇതുമുലം ഇറക്കുമതി ചെയ്ത കൽക്കരിയാണ് സ്റ്റീൽ വ്യവസായത്തിനായി ഉപയോഗിക്കുന്നത്. 22.6 മില്യൺ ടൺ കൽക്കരിയാണ് പ്രതിവർഷം സ്റ്റീൽ വ്യവസായത്തിെൻറ ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതിത്തീരുവ കുറച്ചാൽ അത് വ്യവസായത്തിന് ഗുണകരമാവും. സ്റ്റീൽ സ്ക്രാപ്പുകൾക്ക് ചുമത്തിയിരുന്ന ഇറക്കുമതിതീരുവയും കുറക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Steel ministry seeks import duty waiver for coking coal-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.