തിരുവന്തപുരം: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് അടിയന്തര സഹായവുമായി എസ്.ബി.െഎ. പ്രളയദുരിതം നേരിടാൻ രണ്ട് കോടി രൂപ സഹായമായി നൽകുമെന്ന് എസ്.ബി.െഎ അറിയിച്ചു. ബാങ്കിെൻറ 270,000 ജീവനക്കാരോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനും എസ്.ബി.െഎ ആവശ്യപ്പെട്ടു.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ വിവിധ സേവനങ്ങൾക്ക് ചുമത്തുന്ന ഫീസുകൾക്ക് എസ്.ബി.െഎ ഇളവ് അനുവദിച്ചിട്ടുണ്ട്. വായ്പ തിരിച്ചടവ് വൈകിയാലും നിലവിലെ സാഹചര്യത്തിൽ ബാങ്ക് പിഴയിടാക്കില്ല. ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക്, എ.ടി.എം കാർഡ്, ചെക്ക്ബുക്ക് എന്നിവ നൽകുന്നതിന് പ്രത്യേകം ഫീസ് ചുമത്തില്ലെന്നും എസ്.ബി.െഎ വ്യക്തമാക്കിയിട്ടുണ്ട്. അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തവരിൽ നിന്ന് പിഴ ഇടാക്കില്ല.
പ്രളയക്കെടുതിയിൽ തകരാറുകൾ സംഭവിച്ച എ.ടി.എമ്മുകൾ എത്രയും പെെട്ടന്ന് പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും എസ്.ബി.െഎ അറിയിച്ചിട്ടുണ്ട്. ഫോേട്ടായും ഒപ്പും മാത്രമുണ്ടെങ്കിൽ അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.