കൊച്ചി: പെട്രോൾ, ഡീസൽ വില കഴിഞ്ഞ പത്തുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത ്തി. രണ്ടാഴ്ചക്കിടെ പെട്രോൾ ലിറ്ററിന് 2.30 രൂപയും ഡീസലിന് 1.84 രൂപയുമാണ് കൂടിയത്. തെര ഞ്ഞെടുപ്പ് ചർച്ചകൾക്കും മറ്റ് രാഷ്ട്രീയ കോലാഹലങ്ങൾക്കുമിടയിൽ ഇന്ധനവിലയി ലെ കുതിപ്പ് കേരളത്തിൽപോലും ചർച്ചയാകുന്നില്ല.
കഴിഞ്ഞ വർഷം നവംബറിൽ പെട്രോളിന് 82 രൂപക്ക് മുകളിലും ഡീസലിന് 79 രൂപയോളവും എത്തിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 77.85 രൂപയും ഡീസലിന് 72.44 രൂപയുമാണ് വില. കൊച്ചിയിൽ യഥാക്രമം 76.50, 71.07 എന്നിങ്ങനെയും കോഴിക്കോട് 76.84, 71.41 എന്നിങ്ങനെയുമാണ് വില. പെട്രോളിന് എട്ട് പൈസയും ഡീസലിന് ഒമ്പത് ൈപസയും ഇന്നലെ കൂടി. സെപ്റ്റംബർ 14ന് സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിക്കുനേരെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തെതുടർന്നാണ് ഇന്ധനവില ഉയർന്നുതുടങ്ങിയത്.
സൗദിയുടെ എണ്ണ ഉൽപാദനത്തിൽ 5.7 ദശലക്ഷം ബാരലിെൻറ കുറവുണ്ടായത് ആഗോള ലഭ്യതയെ ബാധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വ്യാഴാഴ്ചയോടെ സൗദിയുടെ ഉൽപാദനം പൂർവസ്ഥിതിയിലായിട്ടും വിലക്കയറ്റം തുടരുകയാണ്. കുറഞ്ഞ ദിവസങ്ങൾകൊണ്ട് കുത്തനെ ഉയർത്തുന്ന വില സാഹചര്യം മാറുേമ്പാഴും കുറക്കാത്ത പതിവ് നിലപാട് എണ്ണക്കമ്പനികൾ തുടരുകയാണ്. അതേസമയം, സൗദിയുടെ ഉൽപാദനം പൂർവസ്ഥിതിയിലായാലും ആഗോള എണ്ണ വിപണിയിലെ ആഘാതം പെട്ടെന്ന് മാറില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ വരുംദിവസങ്ങളിലും വില വർധിക്കുമെന്നാണ് സൂചന.
ബാരലിന് 60.34 ഡോളറാണ് തിങ്കളാഴ്ച അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില. മുമ്പ് ഇന്ധനവിലയിലെ നേരിയ വർധന പോലും സംസ്ഥാനത്ത് കനത്ത പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പ്രതിദിന വിലനിർണയ സമ്പ്രദായം നിലവിൽവന്നതോടെ ഓരോ ദിവസവും വർധന നേരിയ തോതിലായതിനാൽ ഉപഭോക്താക്കളും ഇത് വേണ്ടത്ര ഗൗരവത്തോടെ കാണാത്തത് എണ്ണക്കമ്പനികൾക്ക് സൗകര്യമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.