ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിെൻറ ആദ്യ ബജറ്റിൽ മുന്നോട്ടുവെച്ച സ്വപ്നങ്ങളിലൊന്നായിരുന്നു ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയെന്നത്. ഇക്കാര്യത്തിൽ പ്രതിപക്ഷം ഉൾപ്പടെ സംശയം പ്രകടിപ്പിച്ചപ്പോഴും അതിവേഗം വളരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഇത് എത്തിപ്പിടിക്കാൻ കഴിയുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. എന്നാൽ, മോദി സർക്കാറിെൻറ സ്വപ്നങ്ങളെ തകിടം മറിക്കുന്നതാണ് ആർ.ബി.ഐയുടെ പുതിയ പ്രവചനം.
സാമ്പത്തിക വർഷത്തിെൻറ രണ്ട്, മൂന്ന് പാദങ്ങളിൽ 4.9,5.5 ശതമാനമായി സമ്പദ്വ്യവസ്ഥയുടെ വളർച്ച കുറയുമെന്നാണ് ആർ.ബി.ഐയുടെ അനുമാനം. ആഗോള വ്യാപാര യുദ്ധം, ഇന്ത്യയിലെ ഉപഭോഗത്തിലുണ്ടാവുന്ന കുറവ് എന്നിവയെല്ലാം പരിഗണിച്ചാണ് ആർ.ബി.ഐ നിഗമനം.
2024-25 സാമ്പത്തിക വർഷത്തിന് മുമ്പായി ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാകണമെങ്കിൽ 12 ശതമാനം നിരക്കിൽ വളരണം. നിലവിലെ സ്ഥിതിയിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ 6.1 ശതമാനത്തിൽ കൂടുതൽ വളർച്ചയുണ്ടാവാനുള്ള സാധ്യത വിരളമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.