ന്യൂഡൽഹി: വിമാനത്താവള അതോറിറ്റിക്ക് കീഴിലുള്ള (എ.എ.െഎ) രാജ്യത്തെ 94 വിമാനത്താവളങ ്ങൾ 2017-18 സാമ്പത്തിക വർഷം നഷ്ടത്തിലായിരുന്നുവെന്ന് കേന്ദ്ര സർക്കാർ. ആകെ 129 വിമാനത്താ വളങ്ങളാണ് സർക്കാർ നിയന്ത്രണത്തിലുള്ളത്. മൊത്തം ചെലവിന് ആനുപാതികമായി വരുമാനം കണ്ടെത്താനാവത്തതാണ് പ്രധാന പ്രശ്നമെന്നാണ് വ്യോമയാന മന്ത്രി സുരേഷ് പ്രഭു ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്. വരുമാനം വർധിപ്പിച്ച് നഷ്ടം പരമാവധി കുറക്കാനുള്ള നടപടികൾ കൈകൊണ്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, വിമാനത്താവളങ്ങളിൽ മോഷണം വർധിച്ചിട്ടുണ്ടെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ അറിയിച്ചു. 2018 ജൂൺവരെ 17 വിമാനത്താവളങ്ങളിലായി 28 മോഷണ കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2016, 17 വർഷങ്ങളിൽ യഥാക്രമം 59, 64 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഡിസംബർ ഒന്നുമുതൽ ഡ്രോൺ ഒാപറേറ്റർമാർക്ക് ‘ഡിജിറ്റൽ സ്കൈ’ എന്ന പോർട്ടൽ വഴി രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.