ന്യൂഡല്‍ഹി: എംപ്ളോയ്മെന്‍റ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍െറ ഓഹരി വിപണി നിക്ഷേപം ആഗസ്റ്റ് ആറിനു തുടങ്ങും. നടപ്പു സാമ്പത്തിക വര്‍ഷം 5000 കോടിയോളം രൂപ എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകള്‍ (ഇ.ടി.എഫ്) വഴിയാവും നിക്ഷേപിക്കുക. ആദ്യ നിക്ഷേപവുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ അധ്യക്ഷത വഹിക്കുമെന്ന് ഇ.പി.എഫ്.ഒ സെന്‍ട്രല്‍ പ്രോവിഡന്‍റ് ഫണ്ട് കമീഷണര്‍ കെ.കെ. ജലാന്‍ അസോച്ചം പറഞ്ഞു. ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നവിധം ഇ.പി.എഫ്.ഒക്കു കഴിഞ്ഞ ഏപ്രിലിലാണ് തൊഴില്‍മന്ത്രാലയം പുതിയ നിക്ഷേപ മാതൃകക്ക് അനുമതി നല്‍കിയത്. ഇതനുസരിച്ച് ഓഹരിയിലോ, ഓഹരിയധിഷ്ഠിത ഫണ്ടുകളിലോ അഞ്ചുമുതല്‍ 15 ശതമാനം വരെ ഫണ്ടാണ് നിക്ഷേപിക്കാനാവുക. എന്നാല്‍, നടപ്പുവര്‍ഷം അഞ്ച് ശതമാനം മാത്രം നിക്ഷേപിച്ചാല്‍ മതിയെന്ന് ഇ.പി.എഫ്.ഒ മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 8200 കോടി രൂപയായിരുന്നു ഇ.പി.എഫ്.ഒയുടെ പ്രതിമാസ നിക്ഷേപം. ഇതനുസരിച്ച് മാസം 410 കോടിയോളമാവും ഇ.ടി.എഫുകളില്‍ നിക്ഷേപിക്കാനാവുക. 6000 കോടി ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍പോലും 6.5 ലക്ഷം കോടി വരുന്ന സഞ്ചിതനിധിയുടെ ഒരു ശതമാനം മാത്രമേ ഓഹരി വിപണിയില്‍ എത്തുന്നുള്ളു എന്നതിനാല്‍ ഇത് ഇ.പി.എഫ്.ഒയിലെ നിക്ഷേപങ്ങളെ അപകടസാധ്യതയിലാക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.