ന്യൂഡൽഹി: നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ ചെക്ക് കേസുകളിലെ ശിക്ഷ കർശനമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ബജറ്റിന് മുമ്പ് വ്യവസായ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചകളിലാണ് ഇത്തരമൊരു ആവശ്യം ഉയർന്ന് വന്നത്. പല വ്യവസായ സംഘടനകളും ചെക്ക് കേസുകളിൽ ശിക്ഷ കർശനമാക്കണമെന്ന് ആവശ്യപ്പെട്ടതായതാണ് വിവരം.
നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ ചെക്ക് ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്താൻ വ്യാപാരികളോട് സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ലഭിക്കുന്ന ചെക്കുക്കൾ മടങ്ങുമോ എന്ന ഭയം മൂലം പല വ്യാപാരികളും ഇത്തരം ഇടപാടുകൾ നടത്താൻ മടിക്കുകയാണ് ഇയൊരു പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ പുതിയ നീക്കം നടത്തുന്നതെന്നാണ് സൂചന.
െചക്ക് മടങ്ങിയാൽ അത് നൽകിയ വ്യക്തിക്ക് അതിവേഗം തന്നെ ശിക്ഷ ഉറപ്പാക്കുന്ന വിധത്തിൽ നിയമത്തിൽ പരിഷ്കരണം കൊണ്ടു വരണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതി പാർലമെൻറിെൻറ ബജറ്റ് സമ്മേളനത്തിൽ കൊണ്ടുവരുമെന്നാണ് അറിയുന്നത്. പുതിയ നിയമത്തിലൂടെ െചക്ക് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികൾക്ക് ഉണ്ടായ പ്രശ്നത്തിന് ഒരു പരിധി വരെയെങ്കിലും പരിഹാരം കാണാൻ സാധിക്കുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.