ബുറൈമി: ബുറൈമിയിലെ താമസസ്ഥലത്ത് ഒരുക്കിയ കൃഷി വ്യാഴവട്ടം പിന്നിടുന്ന സന്തോഷത്തിലാണ് പെരിന്തൽമണ്ണ സ്വദേ ശി ഇസ്മായിലും കുടുംബവും. മനസ്സൊരുക്കിയാൽ എവിടെയും ഏത് കാലാവസ്ഥയിലും കൃഷിചെയ്യാനും പച്ചപ്പ് വ്യാപിപ്പി ക്കാനും കഴിയുമെന്നാണ് ഇവർ കാണിച്ചുതരുന്നത്. കഴിഞ്ഞ 12 വർഷമായി ഇവർ താമസസ്ഥലത്തോട് ചേർന്ന് വിവിധ പച്ചക്കറ ികൾ വിജയകരമായി വിളയിക്കുന്നു.
ബുറൈമിയിൽ 28 വർഷമായി പെട്രോൾസ്റ്റേഷനിൽ ജോലിചെയ്യുന്ന ഇസ്മായിൽ ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കൂട്ടുകാർക്കും പരിചയക്കാർക്കും വിതരണം ചെയ്യുന്നു. കയ്പ, മത്തൻ, പടവലം തുടങ്ങി പലതരം പച്ചക്കറികൾ ജൈവവളം ഉപയോഗിച്ചാണ് വളർത്തുന്നത്.
നാട്ടിൽനിന്നും ബുറൈമിയിൽ കൃഷിചെയ്യുന്നവരുടെ വാട്സ്ആപ് ഗ്രൂപ് വഴിയാണ് വിത്തുകൾ ശേഖരിക്കുന്നതും നൂതന കൃഷിരീതികൾ മനസ്സിലാക്കുന്നതും. പച്ചക്കറി കൃഷിക്ക് പുറമെ കോഴി, കാട തുടങ്ങിയ പക്ഷികളെയും ഇവർ വളർത്തുന്നുണ്ട്. ഇസ്മായിലിനെ കൃഷിയിൽ സഹായിച്ച് ഭാര്യ ഷഹർബാനുവും മകൻ റിസ്വാനും എപ്പോഴും കൂടെയുണ്ട്. താൽപര്യമുള്ളവർക്ക് ജൈവകൃഷിയെക്കുറിച്ച് അറിവ് നൽകാനും ബുറൈമിയിലെ സാമൂഹിക പ്രവർത്തകൻ കൂടിയായ ഇസ്മായിൽ തയാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.