അസം സ്വദേശി സീതാറാമാണ് മാളയിൽ അമ്പതോളം ചെമ്മരിയാടുകളെ പരിപാലിക്കുന്നത് റബർ തോട്ടം ചെമ്മരിയാടുകൾ മേച്ചിൽപുറമാക്കിയപ്പോൾ അസം സ്വദേശി സീതാറാമിെൻറ ജീവിതം കേരളത്തിൽ പച്ചപിടിച്ചു. തൃശൂർ മാള പള്ളിപ്പുറം കള്ളിയത്ത് സണ്ണിയുടെ ഉടമസ്ഥതയിലുള്ള ഏഴ് ഏക്കർ റബർ തോട്ടത്തിലാണ് ഇപ്പോൾ അമ്പതോളം ചെമ്മരിയാടുകൾ വളരുന്നത്. 2001ലാണ് 62 കാരനായ സീതാറാം ആടിനെ മേക്കാൻ ഇവിടെയെത്തിയത്.
കർണാടകയിൽ നിന്നാണ് ആട്ടിൻകുട്ടികളെ കൊണ്ടുവരുന്നത്. പൂർണ വളർച്ചയെത്തുമ്പോൾ കർണാടകയിൽ തന്നെ കൊണ്ടുപോയി വിൽക്കും. ഇവിടത്തെ ആടുകൾക്ക് നൽകുന്ന തീറ്റയും പരിപാലനവും ഇവക്ക് മതിയാകും. ഇവിടെ ചെമ്മരിയാടുകൾക്ക് ആവശ്യക്കാരില്ല. അതിനാൽ കർണാടകയിലെത്തിക്കണം. വളർച്ചയെത്തിയ മുപ്പതോളം ആടുകളെ ഇവിടെനിന്നും കൊണ്ടുപോയിട്ടുണ്ട്.
ഇടതൂർന്ന റബർ മരങ്ങൾക്കിടയിലെ പുല്ലാണ് ഇവയുടെ പ്രധാന ഭക്ഷണം. രാപകൽ ഇവിടെയാണിവരുടെ വാസം. ചുറ്റുമതിൽ ശക്തമായതിനാൽ നായയും, കുറുക്കനും എത്തുകയില്ല. നാട്ടിലെ ആടുകൾക്ക് നൽകുന്ന പിണ്ണാക്കും, കടലയുമൊക്കെ ഇവക്കും നൽകുന്നുണ്ട്. ഇവയുടെ രോമം വളരുമ്പോൾ സീതാറാം മുറിച്ചുമാറ്റാറുണ്ട്. ആട് ജീവിതവുമായി പൊരുത്തപ്പെട്ട സീതാറാമിന് നാട്ടിൽ ഭാര്യയും നാല് മക്കളും ഉണ്ട്. അയൽവാസിയായ ബീരേനാണ് സീതാറാമിനെ കേരളത്തിൽ കൊണ്ടു വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.