മഡ്രിഡ്: ഒക്ടോബർ ഒന്നിനു നടന്ന കാറ്റലോണിയൻ ഹിതപരിശോധനയെത്തുടർന്ന് സ്പെയിനിൽ ഉടലെടുത്ത രാഷ്ട്രീയപ്രതിസന്ധി വഴിത്തിരിവിൽ. സ്പാനിഷ് സർക്കാർ ശനിയാഴ്ച വിളിച്ചുചേർത്ത അടിയന്തര മന്ത്രിസഭ യോഗത്തിൽ കാറ്റ
ലോണിയയുടെ സ്വയംഭരണം റദ്ദാക്കാൻ തീരുമാനമായി. അടുത്ത ശനിയാഴ്ചയോടെ പ്രവിശ്യ സ്പെയിനിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുമെന്നും പ്രധാനമന്ത്രി മരിയാനോ രജോയ് അറിയിച്ചു.
അർധ സ്വയംഭരണ മേഖലയായ കാറ്റലോണിയയെ തങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾക്ക് അനുമതി തേടിയാണ് സ്പാനിഷ് സർക്കാർ അടിയന്തരയോഗം ചേർന്നത്. ആറുമാസത്തിനകം കാറ്റലോണിയയിൽ പ്രാദേശിക തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചു. സെനറ്റിെൻറ അംഗീകാരം കൂടി ലഭിച്ചാൽ ഉടൻ നടപടികൾ തുടങ്ങും. കാറ്റലോണിയൻ നേതാവ് നിയമത്തെ വെല്ലുവിളിച്ച് ഏകപക്ഷീയമായി ഹിതപരിശോധന നടത്തി തുറന്ന ഏറ്റുമുട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ മറ്റുവഴികൾ മുന്നിലില്ലെന്ന് രജോയ് അറിയിച്ചു. 40 വർഷത്തിനിടെ ആദ്യമായാണ് പ്രാദേശിക സർക്കാർ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താൻ സ്പെയിൻ ഭരണഘടനയുടെ സഹായം തേടുന്നത്. സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിെൻറ ഭാഗമായാണ് കാറ്റലോണിയയിൽ ഇൗമാസം ഒന്നിനാണ് ഹിതപരിശോധന നടന്നത്. ഹിതപരിശോധന അനകൂലമായ സാഹചര്യത്തിൽ സ്വാതന്ത്ര്യം വേണമെന്ന് കാറ്റലോണിയൻ പ്രസിഡൻറ് കാർലസ് പുെജമോണ്ട് ആവശ്യപ്പെെട്ടങ്കിലും സ്പാനിഷ് സർക്കാർ വഴങ്ങിയില്ല.
ഹിതപരിശോധന നിയമവിരുദ്ധമായി കണക്കാക്കുന്ന സ്പെയിൻ കാറ്റലോണിയ സ്വാതന്ത്ര്യമോഹം ഉപേക്ഷിച്ചില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു. എന്നാൽ, പുജെമോണ്ട് സ്വാതന്ത്ര്യമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതോടെ ഭരണഘടന ഭേദഗതിയിലൂടെ കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കി പിടിച്ചെടുക്കുമെന്ന് രജോയ് ഭീഷണി മുഴക്കി. ഭരണഘടനയിലെ 155ാം വകുപ്പ് നടപ്പാക്കുന്നത് സംബന്ധിച്ചാണ് അടിയന്തരയോഗം ചേർന്നത്. കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കി സ്പെയിനിനോട് കൂട്ടിച്ചേർക്കാൻ അനുമതി നൽകുന്നതാണ് ഇൗവകുപ്പ്. എന്നാൽ, സ്പെയിനിെൻറ ചരിത്രത്തിലിതുവരെ ഇൗ വകുപ്പ് പ്രയോഗിച്ചിട്ടില്ല.ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്ന് യൂറോപ്യൻ യൂനിയൻ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.