ഫകന്ദ്: വടക്കൻ മ്യാന്മറിലെ രത്ന ഖനിയിലുണ്ടായ മണ്ണിടിച്ചലിൽ 162 പേർ മരിച്ചു. കച്ചിൻ സംസ്ഥാനത്തെ ഫകന്ദ് മേഖലയിലെ ഖനിയിലാണ് അപകടം. അപകടമുണ്ടായി 12 മണിക്കൂറിന് ശേഷം അഗ്നി രക്ഷസേനയാണ് 162 മൃതദേഹങ്ങൾ കണ്ടെത്തിയതായി അറിയിച്ചത്.
മണ്ണിടിച്ചിലിൽ 54 പേർക്ക് പരിക്കുണ്ട്. മേഖലയിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. രാജ്യത്തെ പ്രധാന നഗരമായ യാംഗോണിൽ നിന്ന് 950 കിലോമീറ്റർ അകലെയുള്ള ഫകന്ദ്, ലോകത്തെ ഏറ്റവും വലിയ മരതകക്കല്ല് ഖനന-വ്യവസായ മേഖലയാണ്. 2015ൽ ഇവിടെയുണ്ടായ ഖനി അപകടത്തിൽ 113 പേരാണ് മരിച്ചത്. സമീപകാലത്ത് മ്യാന്മറിലുണ്ടാകുന്ന ഏറ്റവും വലിയ ഖനി അപകടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.