ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം പാകിസ്താനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ അഞ്ചു പേര്‍ ഖൈബര്‍ പഖ്തൂന്‍ക്വ പ്രോവിന്‍സിലുള്ളവരും ഒരാള്‍ ഗില്‍ഗിത്-ബല്‍തിസ്താന്‍ പ്രദേശത്തുള്ളയാളുമാണ്. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രം അഫ്ഗാനിസ്താന്‍െറയും തജികിസ്താന്‍െറയും അതിര്‍ത്തിയായ ഹിന്ദുകുശിലായിരുന്നു. 10-15 സെക്കന്‍ഡായിരുന്നു ഭൂകമ്പത്തിന്‍െറ ദൈര്‍ഘ്യം. രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിനെയും അഫ്ഗാനിസ്താനിലെ കാബൂളിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ നിരവധിയാളുകള്‍ ഭവനരഹിതരായി. ഇന്ത്യ, അഫ്ഗാനിസ്താന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഭൂകമ്പത്തിന്‍െറ പ്രകമ്പനങ്ങളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.