വാഷിങ്ടൺ: ഇറാൻ ജനത അവരെ അടിച്ചമർത്തുന്ന ഭരണാധികാരികൾക്കെതിരെ നടത്തുന്ന സമരം അഭിമാനകരമെന്ന് അമേരിക്കൻ പ്ര സിഡൻറ് ഡോണൾഡ് ട്രംപ്. ആണവായുധങ്ങൾ ഇറാൻ ഉപേക്ഷിക്കണം. തീവ്രവാദം പ്രചരിപ്പിക്കുന്നതും ഉപേക്ഷിക്കണം. മരണവു ം നശീകരണ അജണ്ടയും മാറ്റിവെച്ച് ജനങ്ങളുടെ ക്ഷേമത്തിനായി ഇറാൻ പ്രവർത്തക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. മൂന്നാമത് സ്റ്റേറ്റ് യൂണിയൻ പ്രസംഗത്തിലായിരുന്നു ട്രംപിൻെറ പരാമർശം.
അമേരിക്കയുടെ കടുത്ത നിയന്ത്രങ്ങൾ മൂലം ഇറാൻ സമ്പദ്വ്യവസ്ഥ അനുദിനം വഷളാവുകയാണ്. ഇറാനിലെ പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കാൻ അമേരിക്കക്ക് സാധിക്കും. പക്ഷേ അവർ സഹായം ചോദിക്കാതിരിക്കുന്നത് അഭിമാനമായി കാണുകയാണെന്നും ട്രംപ് വ്യക്തമാക്കി. തൻെറ ഇറാൻ നയത്തെ ന്യായീകരിച്ചായിരുന്നു ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്.
2018ൽ ഇറാനുമായുളള ആണവകരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിൻമാറിയതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായത്. 2015ൽ ഏർപ്പെട്ട കരാർ പ്രകാരമാണ് ഇറാന് മേൽ ഏർപ്പെടുത്തിയ ഉപരോധം അമേരിക്ക പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.