വാഷിങ്ടൺ: പുതുവർഷം മുതൽ യു.എസ് സൈന്യത്തിൽ ട്രാൻസ്ജെൻഡറുകളുമുണ്ടാവും. സൈന്യത്തിൽ ട്രാൻസ്ജെൻഡറുകളെ നിയമിക്കണമെന്ന കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹരജി വാഷിങ്ടണിലെയും വിർജീനിയയിലെയും ഫെഡറൽ കോടതികൾ തള്ളിയിരുന്നു. ഇതിനെതിരെ അപ്പീൽ നൽകേണ്ടതില്ലെന്ന് ഡോണൾഡ് ട്രംപ് സർക്കാർ തീരുമാനിച്ചതാണ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ നിയമനത്തിന് വഴിെതളിച്ചത്. 2018 ജനുവരി ഒന്നു മുതൽ ട്രാൻസ്ജെൻഡറുകളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് പെൻറഗൺ കഴിഞ്ഞദിവസം അറിയിച്ചു.
സൈന്യത്തിൽ ട്രാൻസ്ജെൻഡറുകളെ നിയമിക്കുന്നത് തടയുമെന്ന് കഴിഞ്ഞ ജൂലൈയിലാണ് ട്രംപ് പ്രഖ്യാപിച്ചത്. മുൻപ്രസിഡൻറ് ബറാക് ഒബാമയുടെ നയത്തിന് നേർവിരുദ്ധമായിരുന്നു ഇത്. ട്രാൻസ്ജെൻഡറുകളെ നിയമിക്കുന്നതിലൂടെ സൈന്യത്തിന് ചികിത്സചെലവ് ഇനത്തിൽ വലിയ ഭാരമുണ്ടാക്കുമെന്നായിരുന്നു ട്രംപിെൻറ പരിഹാസ ചുവയുള്ള വാദം.
ട്രാൻസ്ജെൻഡർ നിയമനം വിലക്കുന്നത് യു.എസ് ഭരണഘടന ഉറപ്പുനൽകുന്ന തുല്യസംരക്ഷണ നയത്തിന് വിരുദ്ധമാവുമെന്ന് ട്രംപ് സർക്കാറിെൻറ ഹരജി തള്ളിയ ജഡ്ജിമാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.