സോൾ: ചില്ലറ പുലിവാലൊന്നുമല്ല ഫോൺ കത്തൽ വിവാദവുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് ഇലക്ട്രോണിക്സിന് നേരിടേണ്ടിവന്നത്. ഗാലക്സി നോട്ട്സെവൻ അധികമായി ചൂടാവുകയും തീ പിടിക്കുകയും ചെയ്തതിനെ തുടർന്ന് ഫോൺ സാംസങ് തിരിച്ചുവിളിക്കുകയും കമ്പനിയുടെ ഇമേജിന് ഇടിവു സംഭവിക്കുകയും ചെയ്തിരുന്നു.
എന്നാൽ തീ പിടുക്കുന്നതിെൻറ കാരണം തങ്ങൾ ജനുവരി 23ന്അറിയിക്കുമെന്നാണ് കമ്പനി അധികൃതർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. വെബ്സൈറ്റിൽ ചൈനീസ്, ഇംഗ്ലീഷ്, കൊറിയൻ ഭാഷകളിലൂടെ ലൈവ്വിഡിയോയിലൂടെയാണ് അറിയിക്കുക.
പ്രാഥമിക അന്വേഷണത്തിൽ ഗാലക്സിയുടെ നിർമാണത്തിലും ബാറ്ററിയിലുമുണ്ടായ ചെറിയ പ്രശ്നമാണ് തീപിടുത്തത്തിന് കാരണമെന്നറിയിച്ച കമ്പനി കൂടുതൽ പരിശോധനക്ക് ശേഷം ഫോൺ വിപണിയിൽ നിന്ന് പിൻവലിക്കാൻ തയ്യറാവുകയായിരുന്നു. മുപ്പത്തിനാലായിരം കോടിയിലധികം രൂപയുടെ നഷ്ടമാണ് ഇത്തരത്തിൽ സാംസങ്ങിന് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.