ടോക്യേ: കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രാർഥനകൾ വിഫലം. ഒളിമ്പിക്സ് സെമിയിൽ ചൈനീസ് തായ്പേയുടെ ലോക ഒന്നാം നമ്പർ താരം തായ് സു യിങിനോട് എതിരില്ലാത്ത രണ്ടുസെറ്റുകൾക്ക് സിന്ധു അടിയറവ് പറയുകയായിരുന്നു. ക്വാർട്ടറിൽ ജപ്പാൻ താരത്തിന്‍റെ കടുത്ത വെല്ലുവിളി മറികടന്ന സിന്ധുവിസ് സെമിയിൽ മികവ് ആവർത്തിക്കാനായില്ല.
പൊരിഞ്ഞ പോരിനൊടുവിൽ ആദ്യ സെറ്റിൽ 21-18നാണ് സിന്ധു അടിയറവ് പറഞ്ഞത്. എന്നാൽ രണ്ടാം സെറ്റിൽ സിന്ധുവിന്‍റെ കണക്ക് കൂട്ടലുകളെല്ലാം പിഴച്ചു. 21-12 ന് ഏകപക്ഷീയമായാണ് സിന്ധു വീണത്. മത്സരത്തിന്‍റെ ആദ്യഘട്ടത്തിൽ സിന്ധു പുലർത്തിയ മേധാവിത്വം പിന്നീട് നഷ്ടമാകുകയായിരുന്നു.സിന്ധുവിന്‍റെ ബലഹീനതകൾ അറിഞ്ഞു കളിച്ച തായ് സു യിങി അർഹിച്ച വിജയം സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ വർഷത്തെ വെള്ളി മെഡൽ ജേതാവായ സിന്ധുവിന്‍റെ ഒളിമ്പിക് പ്രതീക്ഷകൾ അവസാനിച്ചില്ല. വെങ്കല മെഡലിനായുള്ള മത്സരത്തിൽ സിന്ധു നാളെ കളത്തിലിറങ്ങും. ചൈനയുടെ ബിംഗ് ജിയാവോയാണ് എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.