ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പ് പ്രീ ക്വാർട്ടർ അവസാനിക്കുേമ്പാൾ ഇന്ത്യയിലെ ആറ് സ്റ്റേഡിയങ്ങളിലായി കളി കാണാനെത്തിയത് 10,07,396 പേർ. കൗമാര ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാണികളെത്തിയതിെൻറ ചരിത്രം ഇന്ത്യയുടെ പേരിൽ എഴുതിചേർക്കാൻ ഇനി രണ്ട് ലക്ഷം പേരുടെ ദൂരം മാത്രം.
ഇനിയും എട്ട് മത്സരങ്ങൾ കൂടി ബാക്കിനിൽക്കെ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്ത്യൻ കാണികൾ ചരിത്ര പുസ്തകത്തിൽ ഇടംനേടും. 1985ൽ ചൈനയിൽ നടന്ന പ്രഥമ ലോകകപ്പിൽ 12,30,976 പേരെത്തിയതാണ് നിലവിലെ റെക്കോഡ്. നിലവിൽ ചൈനക്ക് പിന്നാലെ രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം.
2011ലെ മെക്സിക്കൻ ലോകകപ്പിനായിരുന്നു (10,02,300) ഇതുവരെ രണ്ടാം സ്ഥാനം. ഇന്ത്യയും ചൈനയും മെക്സികോയും മാത്രമാണ് പത്ത് ലക്ഷം പിന്നിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.